Friday, September 12, 2014

ബ്രഹ്മപ്പുലയൻ

എന്തുകൊണ്ടാണു ഈ നായരേയും നമ്പൂതിരിയേയുമൊക്കെ സവർണ്ണൻ എന്നും മേലാളൻ എന്നുമൊക്കെ വിളിക്കുന്നതു? ഉത്സാഹക്കമ്മിറ്റിക്കാർ ആരോപിക്കുന്ന പോലെ എക്കണോമിയും പവറും കൊണ്ടായിരിക്കും. പക്ഷെ ഈ എക്കണോമി ഒരു ദിവസം കൊണ്ടൊന്നുമായിരിക്കില്ല അവർ നേടിയതു. പ്രകൃതിവാസികളിൽ തന്നെ ഒരു വിഭാഗം സമ്പത്തു കൂട്ടിത്തുടങ്ങിയപ്പോൾ തങ്ങളുടെ പൂർവ്വികരിൽ നിന്നും വേറിട്ടതാണെന്നു കാണിക്കാൻ നായർ, മേനോൻ, നമ്പ്യാർ എന്നൊക്കെ രാജാവിൽ നിന്നോ ദേശപ്രമാണിയിൽ നിന്നോ നോട്ടിഫൈ ചെയ്തുവാങ്ങിയിരിക്കണം. അന്നത്തെ പട്ടികവർഗ്ഗക്കാർ. എന്തായാലും ആദിയിൽ പ്രകൃതിവാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സംശയമുണ്ടോ? ഏതു നായരുണ്ട് വെളുത്തു തുടുത്തു? കറുത്ത എത്ര നമ്പൂതിരിമാരെ കാണിച്ചു തരണം. എല്ലാം ഹാഫ് ബേക്ക്ഡാണു. എല്ലാറ്റിനും ഒരു തരം കരുവാളിച്ച കറുപ്പാണു. അവർ പിന്നീട് ദുഷിച്ച് പ്രകൃതിവാസികളെ കീഴ്പ്പെടുത്തിക്കാണും.
കാലം ഒരു ചുറ്റുകറങ്ങിയപ്പോൾ അവശിഷ്ട പ്രകൃതിവാസികൾക്കു പ്രാബല്യം വീണ്ടും വന്നു തുടങ്ങി. പവറും ഇക്കണോമിയും അവരിലേക്ക് ചെല്ലാനാരംഭിച്ചു. അതിനെ സഹായിക്കാൻ സവർണ്ണനും കൂടിച്ചേർന്നു നിയമങ്ങൾ നിർമ്മിച്ചു. ജനിതകമായ ഒരു ഉൾവലി! മൂടുമറക്കരുതല്ലോ. ശ്വാസം ഉള്ളിൽ ചെന്നു മുകളിലേക്ക് ഉയരുന്നതുപോലെയാണു ഈ പരിണാമം. ഇനി പ്രകൃതിവാസികൾ കൂടുതൽ പ്രാബല്യം നേടും. അപ്പോൾ അവരെ അവശിഷ്ടസവർണ്ണനിൽ നിന്നും എങ്ങനെ തിരിച്ചറിയണം?
എനിക്ക് ഇഷ്ടമായതു അഡ്വ.സജി ചേരമന്റെ മാതൃകയാണു. പേരിനൊപ്പം പാരമ്പര്യം സൂചിപ്പിക്കുന്ന മാതൃക. സ്വന്തം പാരമ്പര്യത്തെ തിരിച്ചറിയാനും അഭിമാനം കൊള്ളാനും പ്രകൃതിവാസികൾ എന്നാണു ഇനി പഠിക്കുക. അല്ലാതെ സവർണ്ണൻ ഇകഴ്ത്തി എന്നു പറഞ്ഞ് അതാവർത്തിച്ച് അമർഷം കൊള്ളുകയല്ല വേണ്ടതു. പാരമ്പര്യത്തിലുള്ള മാഹാത്മ്യത്തെ ഉയർത്തിപ്പിടിക്കണം. അതിനെ പ്രമോട്ട് ചെയ്യണം.
എന്റെ സ്നേഹിതൻ ഉത്തമൻ പറയുന്നതു പോലെ : “ഞാനാടാ ബ്രഹ്മപ്പുലൻ. നീയൊക്കെ വെറും ശുദ്രൻ.. നായര്”. കാപ്പിക്കടയിലും കലുങ്കിലുമിരുന്നു വഴിയെ പോകുന്ന നായരുടെ കോണകത്തെ കളിയാക്കുന്നതിനു പകരം എന്നാണു ഈ ആർജ്ജവവുമായി പ്രകൃതിവാസി മുന്നോട്ടുവരിക?

No comments: