Thursday, November 25, 2010

കീടങ്ങൾക്ക് പറയാനുള്ളത്

അമരന്മാർ മരങ്ങളായിടുന്നു
അജം ചത്ത് ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായിടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്പോകുന്നു
കൃപകൂടാതെ പീഢിപ്പിച്ചീടുന്ന
നൃപൻ ചത്ത് കൃമിയായി പിറക്കുന്നു


പ്രിയ കീടാത്മകളെ

അടുത്ത മാസത്തിൽ കീടനാശിനി നിർമ്മാതാക്കൾ ദൽഹിയിൽ സമ്മേളിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇരിക്കുന്ന സ്ഥലമാണു ദില്ലി. ശീതം വർദ്ധിച്ചില്ലെങ്കിൽ തോമസ് മാഷും ഉണ്ടാകും അവിടെ.

കീടനാശിനികളുടെ നിർമ്മാണത്തിനും വില്പനക്കും സംരക്ഷണം ആവശ്യപ്പെടുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശം . കീടനാശിനികൾ നിരോധിക്കുകയല്ല നീതിപൂർവ്വകമായി ഉപയോഗിക്കുന്നതിലൂടെ അവയുടെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കണമെന്നാണമെന്നേ അവർ പറയു. കഠിനമായ വാക്കുകൾ ഒന്നും ഉപയോഗിച്ച് അവർക്ക് ശീലമില്ല്ല.

സത്യം പറഞ്ഞാൽ കീടനാശിനിക്ക് എന്ത് ദൂഷ്യം? വെറുതേ ആളുകൾ ഓരോന്നു പറഞ്ഞുണ്ടാക്കുകയാണു. നമ്മൾ കീടങ്ങൾ അത് കേട്ട് ഇളകരുത്. അവരാണു നമ്മുടെ കാണപ്പെട്ട ദൈവം എന്നറിയണം. അവർക്ക് പിന്തുണയും അഭിവാദ്യവുമർപ്പിക്കണം. അതിനു വേണ്ടിയാണു മാന്യ മഹാകീടങ്ങളെ, നിങ്ങളെ ഇവിടെ വിളിച്ചു ചേർത്തിരിക്കുന്നത്.

നിങ്ങളിലെ മുതിർന്ന ഒരു കീടം ആത്മവിനാശകമായ രീതിയിൽ ചിന്തിക്കുകയാണോ എന്ന് നിങ്ങൾക്ക് സശയം തോന്നാം. മനുഷ്യസഹവാസം കൊണ്ട് കോഴയുടെ പ്രലോഭനത്തിൽ പെട്ടുവോ എന്നും അതിശയിക്കാം.

ഞാൻ തുറന്നു പറയട്ടെ നിങ്ങളുടെ സംശയവും അതിശയവും അസ്ഥാനത്താണു. എനിക്ക് നിങ്ങളോട് പറയുവാൻ ഒന്നേയുള്ളു. മനുഷ്യനെപ്പോലെ നമ്മൾ കീടങ്ങൾ ദുഷ്ടബുദ്ധ്യാ ചിന്തിക്കരുത്. നിങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു.

(വമ്പിച്ച ചിറകടി)

ഞാൻ തുടരട്ടെ‌-

ഈ മനുഷ്യർക്ക് ഒരു ഭാവനയുണ്ട്. ഈ ഭൂമി അവന്റെയൊക്കെ അപ്പനമ്മമാർ സമ്പാദിച്ചതാണെന്നാണു അവരുടെ വിചാരം. ഒരു സ്ഥലം തന്റേതാണെന്ന് തോന്നിക്കഴിഞ്ഞാൽ അതിനവൻ ആദ്യം അതിരിടുന്നു. എലുകയും തണ്ടപ്പേരും നിശ്ചയിക്കുന്നു. സർവ്വേ നമ്പർ പതിച്ച് കരം കൊടുക്കുന്നു.
എന്തു പ്രയോജനം?
അവനു, അവനേപ്പോലുള്ള മനുഷ്യജന്തുക്കൾ പ്രവേശിക്കുന്നത് തടയാം. അവൻ വളർത്തുന്ന പക്ഷിമൃഗാദികളേയും തടയാം.
നമ്മെ പറ്റുമോ?
കാക്കയേയും കീരിയേയും പന്നിയെലിയേയും പറ്റുമോ?
കാറ്റ് വീശരുതെന്നും, മഞ്ഞ് പൊഴിയരുതെന്നും, മഴ പെയ്യരുതെന്നും പറയാൻ പറ്റുമോ? പേടിത്തൊണ്ടന്മാർ അതിനും ശ്രമിച്ചു. വീടുണ്ടാക്കി. അന്തച്ഛിദ്രങ്ങൾ കൊണ്ട് മിക്കവാറും എല്ലാ വീടുകളും ഇന്ന് കുട്ടിച്ചോറായിട്ടുണ്ട്.

ഏറ്റവും വികാസം പ്രാപിച്ച ബുദ്ധികേന്ദ്രം എന്ന് മനുഷ്യൻ അഭിമാനിക്കുന്ന അവന്റെ രണ്ടരക്കിലോ തലച്ചോർ കൊണ്ട് നന്നായി പ്രയോജനപ്പെട്ടിട്ടുള്ളത് വിനാശകരമായ പ്രവർത്തനങ്ങൾക്കാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലക്ഷകണക്കിന് ആളുകൾ ചത്തൊടുങ്ങിയ രണ്ട് മഹായുദ്ധങ്ങൾ അവനുണ്ടാക്കി. ഏറ്റവും താഴ്ന്ന പടിയിലുള്ള നാൽക്കാലി പോലു അറയ്ക്കുന്ന ഹിംസയാണ് അവൻ ചെയ്ത് കൂടിയത്.
മൃഗങ്ങൾ പോലും ഭക്ഷണത്തിനും ആത്മരക്ഷയ്ക്കും മാത്രമെ സാധരണ ഹിംസ നടത്താറുള്ളു.
ഇവന്മാരോ?
ജാതിക്ക്,
മതത്തിന്,
അധികാരത്തിന്,
അതിരുകൾക്ക്
ചിലപ്പോൾ വാശിക്കും വെറും രസത്തിനും.
ഇവന് ആരാപ്പാ മനുഷ്യനെന്ന് പേരിട്ടത്?

ലോകമഹായുദ്ധങ്ങളിൽ ചത്ത് വീണ മനുഷ്യജന്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നറിയില്ല. മുൻപ് ഒരു ജന്മത്തിൽ ഞാനത് കണ്ടിരുന്നത് ഓർക്കുന്നു.

പടക്കളത്തിലും തടവറകളിലും ശവങ്ങൾ! മുറിവേറ്റവരും അംഗഭംഗം വന്നവരും വേറേ. കുറേയൊക്കെ ഷവലിൽ കോരിയെടുത്ത് അവന്മാർ തന്നെ കുഴിച്ചിട്ടു. കുറെ പെട്രോൾ ഒഴിച്ചു കത്തിച്ചൂ! പിന്നെയും ശവങ്ങൾ അവശേഷിച്ചു. കുറേ അവന്മാർക്ക് തിന്നാമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ പട്ടിണീയായിരുന്നല്ലോ ലോകമെങ്ങും. അതവന്മാർ ചെയ്തില്ല.

പരമകാരുണികനായ് ദൈവം അന്ന് നമ്മുടെ പിതാമഹന്മാരോട് പറഞ്ഞു;

‌-ഭൂമി നാറുകയാണ്. എനിക്കാകെ നാണക്കേടായി, കൂട്ടരെ. നിങ്ങൾക്ക് ഇതിൽ എന്നെ സഹായിക്കാൻ കഴിയും. എന്ത് പറയുന്നു...

വിവേകശാലികളായ അവർ പറഞ്ഞു.

-ദൈവമെ ഞങ്ങൾക്ക് ഈ കർമ്മം വിധിക്കാതിരിക്കു. അവിടുത്തെ ഇച്ഛപോലെ ഈ ശവങ്ങളൊക്കെ ദ്രവിപ്പിച്ച് ഭൂമി നാറാതെ വയ്ക്കാം. പക്ഷെ അതിന്റെ ആവശ്യമുണ്ടോ? അവർ എന്തിനാണു ഈ ഹിസകൾ നടത്തിയത്? അഹങ്കാരം. ദുര. മത്സരം, അല്ലെ? മനുഷ്യരിലെ ആത്മവിനാശകരമായ അത്തരം വാസനകൾ ഞങ്ങളിലേക്ക് കയറിപ്പറ്റിയാൽ ഈ ലോകത്തിനു എന്തു സംഭവിക്കും എന്നവിടുന്നു ദയവായി ചിന്തിച്ചു നോക്കണം. അല്പായുസ്സുകളാണെങ്കിലും ഞങ്ങൾക്ക് പെരുകാൻ അധികം സമയം വേണ്ട. അതാണല്ലോ അവിടുത്തെ നിശ്ചയം. മനുഷ്യന് ഒരു സഹായം ചെയ്ത് കൊടുത്ത് ഞങ്ങൾ ദുഷിച്ചവരായി പെരുകി വരുമ്പോൾ അവന്റെ നാശോന്മുഖബുദ്ധി വീണ്ടും ഉണർന്ന് പ്രവർത്തിക്കില്ലെ? അവനോട് സാദൃശ്യം പുലർത്തുന്ന, ഞങ്ങളിൽ കയറിപ്പറ്റിയ അവന്റെ വാസനകൾ ഞങ്ങളെ ഒറ്റു കൊടുക്കില്ല? ഞങ്ങളുടെ കുലമറ്റുപോകില്ലെ?

ദൈവം ഖിന്നനായി.

ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന്നു. തന്റെ സ്വരൂപത്തിൽ ഒരു സൃഷ്ടി നടത്തിയതിൽ അന്നു ആദ്യമായി ദൈവം ദുഖിച്ചു.

ലോകമെങ്ങും ചിതറികിടക്കുന്ന പടക്കോപ്പുകൾ. അവയ്ക്കിടയിൽ അഴുകാതെ കിടക്കുന്ന ശരീരങ്ങൾ. കല്ലിൽ കൊത്തിയ പോലുള്ള ഹിംസയുടെ ചിത്രങ്ങൾ. അവയ്ക്ക് മീതെ പ്രഭാതങ്ങൾ ഉദിക്കുന്നു. രാത്രികൾ അമരുന്നു. മഴ പെയ്യുന്നു. മഞ്ഞ് പൊഴിയുന്നു. കാറ്റ് വീശുന്നു. പനിനീർപുഷ്പങ്ങൾ നാമ്പു നീട്ടുന്നു. എത്ര ദാരുണമായ കാഴ്ച.

ദൈവം കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു. മായയുടെ പ്രലോഭനത്തിനു സ്വയമറിയാതെ അല്പനേരം ദൈവവും വശംവദനായി.

ആ കാഴ്ച മനുഷ്യനൊഴികെയുള്ള പ്രകൃതിജീവികൾക്കൊക്ക് ദുഖകരമായിരുന്നു. ഞങ്ങൾക്കത് സഹിക്കാനായില്ല.

‌-ദൈവമെ വ്യസിനിക്കേണ്ട. അങ്ങ് പറയുന്നതെന്തും ഞങ്ങൾ ചെയ്യും. ഞങ്ങൾക്ക് അവിടുന്നല്ലാതെ മറ്റൊരു ആശ്രയവും ഇല്ല.

ദൈവം കണ്ണ് തുറന്നു.

എല്ലാം മറക്കുവാനും എല്ലാം പൊറുക്കുവാനും മനുഷ്യന് ഒരവസരം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. വേദനാജകമായ ഹിംസയുടെ ചിത്രങ്ങൾ മാഞ്ഞു പോകട്ടെ. അവ നേരിട്ട് കണ്ടും അനുഭവിച്ചും പുത്തൻ ജന്മങ്ങൾ തകർന്നു പോകാതിരിക്കട്ടെ. അവൻ ഇടക്കിടെ അതോർത്തുകൊള്ളട്ടെ എന്ന് വിചാരിച്ച് ചരിത്രത്തിന്റെ താളുകളിലേക്ക് ഒളിച്ചു വയ്ക്കാം. നിങ്ങളുടെ വംശത്തിനു ഒരു കുറവും സംഭവിക്കില്ല. ഇനിയൊരിക്കൽ മനുഷ്യൻ മദിച്ചാൽ അവന്റെ അവസാനം നിങ്ങളിലൂടെ ആയിരിക്കുമെന്ന് ഞാൻ വാഗ്ദാനം തരുന്നു.

അതു പറഞ്ഞ് ദൈവം മറഞ്ഞു.

പക്ഷെ മനുഷ്യൻ ആദ്യം ചെയ്തത് ചരിത്രം മറക്കുകയായിരുന്നു. ചരിത്രത്തിൽ നിന്നും ആരും ഒന്നും പഠിക്കുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്.

കൃഷിവ്യവസായം എന്നൊരു അഹങ്കാരം അവനിലുണ്ടായതാണ് കീടകുലത്തിനു വിനാശമായത്.

വളരെ പണ്ട് നമ്മോട് സഹവർത്തിച്ച് അന്നമുണ്ടാക്കാൻ മനുഷ്യൻ ശ്രമിച്ചിരുന്നു. ആ കലമെല്ലാം പോയി.

അന്ന് കൃഷിക്കാർ തന്നെയായിരുന്നു കൃഷി ശാസ്ത്രജ്ഞന്മാരും. മനുഷ്യർക്കു മനുഷ്യപറ്റുള്ള സമയം. പതുക്കെ അവനിൽ മോഹമുദിച്ചു. അദ്ധ്വാനിക്കാതെ എങ്ങനെ അന്നം നേടാം എന്ന് അവന്മാർ ചിന്തിക്കാൻ തുടങ്ങി. കൃഷി പഠിപ്പിക്കാൻ സർവകലാശാലകൾ ഉണ്ടായത് അങ്ങനെയാണ്. അവിടെ പഠിച്ചിറങ്ങിയവർ കൃഷി ചെയ്തില്ല. തന്റെ വേഷവിധാനങ്ങൾ കൊണ്ടും ധാടി മോടി കൊണ്ടും സാങ്കേതിക ശബ്ദങ്ങൾ ഉരുവിട്ടും കൃഷിക്കാരനെ അവർ കൃഷിയിടത്തിൽ നിന്നും ഓടിച്ചു വിട്ടു. ഇടത്തട്ട്കാരനോടും കച്ചവടക്കരനോടും അധികാരികളോടും ചങ്ങാത്തം പിടിച്ചു. ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു കൂടുതൽ ചെലവു ചെയ്യിച്ചു. ദിനം പ്രതി കൃഷി നഷ്ടമായി വന്നു. കച്ചവടക്കാരനും ഇടത്തട്ടുകാരനും ശാസ്ത്രജ്ഞനും ചേർന്നു കൃത്രിമങ്ങൾ അവതരിപ്പിച്ചു. വിത്തില്ലാത്ത പഴം. ഭൂഷണിക്കാൻ രാസവസ്തുക്കൾ. പ്രകൃതിയിൽ നിന്നു ഭിന്നമായി ഒരേകാലത്ത് പൂക്കാനും കായ്കാനും മരുന്നുകൾ. അവന്റെ അന്തസാര ശൂന്യതയ്ക്ക് പ്രകൃതി അർത്ഥരഹിതമായ ഫലങ്ങൾ മാത്രമെ കൊടുത്തുള്ളു. ലോഭം മൂർച്ഛിച്ച അവനും കൂട്ടാളികൾക്കും പക നുരഞ്ഞു പൊന്തി.

പ്രകൃതിയെ കൊല്ലാൻ മണ്ണിലും കാറ്റിലും വെള്ളത്തിലും അവൻ വിഷം ചേർത്തു.

നമുക്ക് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
എത്ര പകയോടെയാണ്, അവന്റെ പദപ്രയോഗം തന്നെ.

കീടനാശിനി!

എന്നിട്ടിപ്പോൾ എന്തായി.

അത് അവൻ തന്നെ കുടിച്ച് തുടങ്ങിയിരിക്കുന്നു. വിഷ വീര്യത്തിൽ അവന്റെ തന്നെ കോശങ്ങൾ മരണവെപ്രാളപ്പെടുകയാണ്. അവ ജനിതകങ്ങളെ മാറ്റി മറിയ്ക്കാൻ തുടങ്ങി. ദൈവം ചരിത്രത്തിൽ മറച്ചു വച്ച ദുരന്ത ചിത്രം അവന്റെ മുന്നിൽ ജീവനെടുത്തു നിൽക്കുന്ന ദുഖകരമായ് കാഴ്ചയിൽ എത്തിൽ നിൽക്കുന്നു അവന്റെ വിഷമയമായ മോഹം.

ഒരിക്കൽ ദൈവത്തോട് സഹതപിച്ചതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. മനുഷ്യനോട് ഇനിയൊരു സഹതാപത്തിന്റെ ആവശ്യമില്ല. അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും ഭൂമിയിലുണ്ട്. കുംബളങ്ങി പോലെ ജൈവസംരക്ഷിത മേഖലകൾ വേറെ ഉണ്ട്. നമുക്ക് അവിടെയൊക്കെ പോകാം. തണ്ടുതുരപ്പനും മുഞ്ഞയും മഞ്ഞക്കീടവുമായി അർമ്മാദിച്ചു നടക്കാം. മനുഷ്യൻ അവിടേയും കീടനാശിനിയുമായ് വന്ന് കൊള്ളും. മണ്ണിലും വെള്ളത്തിലും കാറ്റിലുമവൻ വാരിവിതറും. അവന്റെ തന്നെ അമ്മ പെങ്ങന്മാരും കുഞ്ഞുങ്ങളും അത് കഴിച്ചു കൊള്ളും. കാലം ചെല്ലുമ്പോൾ നമ്മെ കൊന്നു തീർത്തതു പോലെ അവനും ഇല്ലാതായിക്കൊള്ളും. മനുഷ്യനില്ലെങ്കിൽ എന്തിനു കീടനാശിനി. എന്തിനു കീടനാശിനിക്കമ്പനികൾ?

(വമ്പിച്ച ചിറകടി)


അവൻ തന്നെ അവനെ കൊന്ന് തീർന്നു കഴിയുമ്പോൾ നമുക്ക് ശാന്തമായി സുഭിക്ഷമായ് ഈ ഹ്രസ്വജന്മങ്ങൾ ആസ്വദിച്ചു തുടങ്ങാം. അതിനായി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അതുവരേയും കീടനാശിനി കമ്പനികളുടെ നിലനിൽ‌പ്പിനായ് പ്രാർത്ഥിക്കണം.

മേമ്പൊടി

(കീടാചാര്യൻ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ ഒരു ചെറുകീടം ചോദ്യവുമായ് എഴുന്നേറ്റു)

? എൻഡോസൾഫാനെതിരെയുള്ള സമരം വന്ദ്യവയോധികനായ കീടാത്മാവിന്റെ ശ്രദ്ധയിൽ പെട്ടില്ലെ?

= (ച്രിരിക്കുന്നു) അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല കുഞ്ഞേ. ഈ എൻഡോസൾഫാൻ പോയാൽ വേറൊന്നു. വിഷം ഉണ്ടായിരിക്കണമെന്നത് മനുഷ്യനു കിട്ടിയ ശാപമാണു. ഒരുപകാരം ചെയ്തതിനു നമുക്ക് കിട്ടിയതും അത് തന്നെ. അപ്പോൾ പിന്നെ പുതിയൊരു വിഷം വന്നെ തീരു. അതിനു ലാക്കുനോക്കിയിരിക്കുന്ന മുതലാളിമാർ ഉണ്ട്. ഒരു വിഷം അങ്ങനെ കൊണ്ടുവരാൻ പറ്റില്ല. അത് ജനങ്ങളിൽ എത്തിക്കാൻ പരസ്യം കൃഷിയാഫീസറന്മാർ രാസവസ്തുവിഭാഗത്തിലെ ഗുമസ്തന്മാർ തുടങ്ങിയവർക്കുള്ള ദക്ഷിണ ഒക്കെയായി എന്ത് ചെലവ് വരുമെന്നാ കുഞ്ഞിന്റെ വിചാരം? അതൊഴിവാക്കാൻ എന്താ മാർഗ്ഗം? ഒന്നു മാറ്റി അതിനു പകരമായി കയറുക. അതിനു പൊതുജന ങ്ങളേക്കൊണ്ട് പറയിപ്പിക്കണം. അതു ചെയ്തു കൊടുക്കുന്ന സന്നദ്ധസംഘടനകൾക്കും മാദ്ധ്യമങ്ങൾക്കും പുതിയ ബ്രാൻഡിന്റെ ഉടമകൾ കനത്ത പാരിതോഷികം നൽകും. എല്ലാ കീടനാശിനിയും നിരോധിക്കും എന്നു പറഞ്ഞാലെ ഭയപ്പെടേണ്ടതുള്ളൂ. ദൈവം സഹായിച്ച് അതുണ്ടാവില്ല. പെണ്ണുമായി നാടുചുറ്റാൻ പോയവനെ കുത്തിനു പിടിച്ച് വിവാദമുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർക്ക് പക്ഷെ വിഷമടിക്കുന്ന മുതലാളിയുടെ കുത്തിനു പിടിക്കാനാവില്ല. പഴയ തലവെട്ടുകാരും പുതിയ കൈവെട്ടുകാരുമൊക്കെ നാവുകൊണ്ടുള്ള അഭ്യാസത്തിലേക്ക് ചുരുങ്ങിയത് ദൈവഹിതം മാനിച്ചാ കുഞ്ഞേ. അതിനു പ്രശസ്തിയും പണവും കിട്ടും. മനസിലായോ?

Friday, November 19, 2010

കാഷ്വാലിറ്റി; ചരിത്രത്തിനു പിന്തിരിഞ്ഞു നിൽക്കരുത്..


ഇന്ത്യയിൽ മെഡിക്കൽ ചരിത്രം പഠിക്കുന്ന ആരും ഇന്ത്യയുടെ മെഡിക്കൽ ചരിത്രമാണു പഠിക്കുന്നതെന്ന് തോന്നുന്നില്ല. ഗൈനക്കോളജിയിലെ ചുരുക്കം ചില പുസ്തങ്ങൾ ഒഴിച്ചാൽ അമേരിക്കൻ/യു.കെ പുസ്തകങ്ങളോ അവയുടെ ഇന്ത്യൻ പകർപ്പുകളോ ആണു ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പിന്തുടരുന്നത്. അതു കൊണ്ടു തന്നെ കാഷ്വാലിറ്റി മാനേജുമെന്റിനേക്കുറിച്ചുള്ള ചരിത്രവും വിദേശിയുടെ അനുഭവത്തിൽ നിന്നുള്ളവയാണു.

ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുൻപ് ഇവിടെ ഒരു മനുഷ്യസമൂഹം ജീവിച്ചിരുന്നില്ലെന്നും, ജീവിച്ചിട്ടുണ്ടെങ്കിൽ അവർക്കു അത്യാഹിതസന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെന്നും, ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പ്രതിവിധി ഒന്നും ചെയ്യാനാകാതെ അവർ മരിച്ചു പോയിട്ടുണ്ടാകുമെന്നും വിശ്വസിക്കാനാണു ആധുനിക മെഡിക്കോകൾ, അവർ ആയുർവ്വേദമായാലും അലോപ്പതിയായാലും ഇഷ്ടപ്പെടുന്നത്. അത് അവർ പഠിക്കുന്ന മെഡിക്കൽ ചരിത്രത്തിന്റെ അപാകതയാണെന്ന് പറയാതെ തരമില്ല.

ആധുനിക മെഡിക്കൽ വിദ്യാഭ്യാസം തിരുവിതാംകൂറിൽ രംഗപ്രവേശം ചെയ്യുന്നത് 1930 കളിലാണു. അതിനു മുൻപേ അത് മദ്രാസ് സംസ്ഥാനത്ത് തുടങ്ങിയിരുന്നു. അതിനും മുൻപ് ഈ പ്രദേശങ്ങളിൽ ഉള്ളവർ ആരോഗ്യപരിപാലന രംഗത്ത് എന്ത് ചെയ്തിരുന്നു? അവർക്ക് അസുഖങ്ങൾ വന്നിരുന്നില്ലെ? വന്നിട്ട് അവരെല്ലാം മരിച്ചു പോവുകയാണോ ചെയ്തത്?

കേരളത്തിൽ ആയുർവ്വേദത്തിനുണ്ടായിരുന്ന പാരമ്പര്യത്തേക്കുറിച്ചു ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. അതു പോലെ തമിഴ് നാട്ടിൽ സിദ്ധവൈദ്യത്തിനും. ഈ വൈദ്യശാഖയിൽ പ്രവർത്തിച്ചിരുന്നവർ യൂനിവേഴ്സിറ്റി ബിരുദങ്ങൾ സമ്പാദിച്ചിരുന്നില്ലെങ്കിലും മികച്ച വൈദ്യന്മാരുടെ അടുത്തുനിന്ന് പരിശീലനം നേടിയവരായിരുന്നു. അവർ കാഷ്വാലിറ്റികളെ നേരിട്ടിരുന്നില്ലെ?

വേദന, മരണഭീതി, മരണാവസ്ഥ തുടങ്ങിയവയാണു കാഷ്വാലിറ്റിയുടെ നിർവ്വചനത്തിലേക്ക് കടന്നു വരുന്ന അവസ്ഥകൾ. അവ പൊടുന്നനെ ഉണ്ടാകുന്നു. പരിഹാരവും ഉടൻ വേണം. നല്ല ഒരു ഭിഷഗ്വരനെക്കൊണ്ടേ അത്തരം സന്ദർഭങ്ങളെ വിജയകരമായി നേരിടാനാകു. അതു കൊണ്ടു തന്നെ നമ്മുടെ സർക്കാർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പോലെ ഗുണകരമായ ചികിത്സ നൽകാൻ മറ്റു സ്ഥാപനങ്ങൾക്ക് കഴിയാറില്ല.

എന്നാൽ ആശുപത്രികൾ ഒക്കെ നിലവിൽ വരുന്നതിനു മുൻപ് ഇത്തരം സന്ദർഭങ്ങളെ ആളുകൾ എങ്ങനെ നേരിട്ടുകാണും?

പഴയ കാലത്ത് അത്യാഹിതമുണ്ടാകുന്ന പ്രധാന സന്ദർഭം പ്രസവമായിരുന്നു. അന്ന് പഠിച്ച വൈദ്യന്മാരല്ല പ്രസവമെടുത്തിരുന്നത്. സ്ത്രീകൾ തനിയെ പ്രസവിക്കുകയായിരുന്നു അന്നൊക്കെ. അതിനു അവരെ സഹായിക്കാൻ വയറ്റാട്ടിമാർ ആയിരുന്നു ഉള്ളത്. അവർക്കാണെങ്കിൽ അക്ഷരാഭ്യാസം പോലും ഉണ്ടായിരുന്നില്ല. ചുണ്ണാമ്പുണ്ടാക്കലോ മറ്റ് കൈത്തൊഴിലോ സ്വീകരിച്ചിരുന്നവരാണവർ. അവർക്ക് പ്രവർത്തിക്കാനുള്ള ഇടം - പേറ്റുമുറി - ഒട്ടും ഡിസിൻഫെക്ടടായിരിക്കില്ല. എന്തിനു ഹൈജീനിക്ക് പോലുമാവില്ല. ഓവുപുരയോ, പത്തായപ്പുരയോ ആ‍കും അവരുടെ തീയറ്റർ. അവിടെ സാധാരണ സംഭിക്കുന്ന മുന്ന് കാഷ്വാലിറ്റികൾ ഉണ്ട്.

1.അമിത രക്തസ്രാവം : അതിനവർക്ക് ഒരു ഒറ്റമൂലിയുണ്ടായിരുന്നു. മുറ്റത്ത് നിൽക്കുന്ന ഒരു ചെടി. അതിന്റെ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു, തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് റാണി. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഗ്രാമങ്ങളിൽ അത് വ്യാപകമായി ഉപയോഗിക്കുകയും വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. ഇന്നത്തെപ്പോലെ ആധുനികമല്ലാത്ത കാലഘട്ടമായിരുന്നു അതെന്ന് ഓർക്കണം. ഇന്ന് ഇത്രയധികം ആധുനിക സൌകര്യങ്ങൾ ഉണ്ടായിട്ടും കൈവിട്ടുപോകുന്ന കാഷ്വാലിറ്റിക്ക് കൊടുക്കുന്ന ഇളവെങ്കിലും അവർക്ക് കൊടുക്കില്ലെ? പഠിച്ചവരും സഹായികളും ആധുനിക മരുന്നുകളും ഉപകരണങ്ങളും ഉണ്ടായിട്ടാണു ഇപ്പോൾ സംഭവിക്കുന്നത്. പണ്ട് അതൊന്നുമില്ലായിരുന്നല്ലോ.

2.ഗർഭാശയ ദ്രാവകങ്ങളുടെ കുട്ടിയുടെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം. കുട്ടിയെ പുറത്തെടുത്താലുടൻ അവർ അത് തിരിച്ചറിയും. അവർക്ക് രഹസ്യമായി ഒരു സക്ഷൻ പമ്പുണ്ട്. അത് ഉപയോഗിക്കും. മിക്കവരും രക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ജീവിച്ചിട്ടുണ്ട്.

3.മറുപിള്ള സംബന്ധിച്ചുള്ളത്: ഗർഭിണിയുടെ വയർ കാണുമ്പോൾ തന്നെ അവർ അതിനുള്ള മരുന്ന് പറമ്പിൽ നിന്ന് സംഘടിപ്പിച്ചാകും അകത്ത് കയറുക. പിന്നെ പ്രശ്നമുണ്ടാകുന്നത് ചുരുക്കം.

അതൊക്കെ പോകട്ടെ. ആസ്തമ കാഷ്വാലിറ്റിയാകാറുണ്ട്. വൈദ്യശാസ്ത്രം ആസ്തമയുടെ ചില അവസ്ഥയെ കാഷ്വാലിറ്റിയിൽ പെടുത്തി കണ്ടതു കൊണ്ടാണിവിടെ അതെടുത്തത്. വലിവ് ചിലരിൽ സങ്കടരമായ രീതിയിൽ വർദ്ധിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാ‍കാറുണ്ട്. അപ്പോൾ വൈദ്യൻ വരുത്തപ്പെടുക തന്നെ ചെയ്യും. മന്ത്രവും തന്ത്രവുമൊന്നുമല്ല അവിടെ പ്രയോഗിക്കുക. അവരുടെ കയ്യിൽ മൃഗങ്ങളിൽ നിന്ന് ശേഖരിച്ച ഒരു വസ്തുവുണ്ടാകും. മിക്കവാറും ഗുളികാ രൂപത്തിൽ. അത് നൽകും. വലിവ് നിൽക്കും. പിന്നെ വലിവിൽ നിന്ന് രക്ഷപ്പെടാൻ മുറ്റത്തേക്ക് നോക്കി ഒരു ചെടി കാണിച്ചു കൊടുക്കും. അതിന്റെ പൂവ് പറിച്ച് ഓരോ ഇതൾ തേനും ചേർത്ത് കഴിക്കാൻ നിർദ്ദേശിക്കും. മിക്കവാറും വലിവ് പോകും.

ഒടിവും ചതവുമാണു കാഷ്വാലിറ്റിയിലെ ഒരിനം. ഇന്നുള്ളതിനേക്കാൾ സാദ്ധ്യത അവയ്ക്ക് പണ്ടുണ്ടായിരുന്നു. കായികമായ അദ്ധ്വാനം കൂടുതലാണു. പൊക്കത്തിൽ കയറാൻ ഉപകരണങ്ങളുടെ സഹായം മിക്കവാറും ഉണ്ടാകാറില്ല. ആയുധങ്ങൾ പരിഷ്കൃതമല്ല. മുറിവൊക്കെ സാധാരണം. മുറിഞ്ഞാൽ ചോര പെട്ടെന്ന് നിക്കണം. ഇല്ലെങ്കിൽ ചോരവാർന്ന് മരിക്കും. പ്രതിവിധി ഉണ്ടായിരിക്കുമോ? ഉണ്ടെന്നാണു പഴയ ഗ്രന്ഥങ്ങളിൽ കാണുന്നത്.

ഒടിവിനു ഇപ്പോഴും അന്വേഷിച്ചു ചെല്ലാവുന്ന വൈദ്യന്മാർ കണ്ണൂരും നാഞ്ചിനാട്ടുമുണ്ട്. അവരുടെ വിശിഷ്ടമായ പാരമ്പര്യത്തിലുള്ള എണ്ണയാണു നാം വെറും മുറിവിനും ചതവിനും ഉപയോഗിച്ച് അവഹേളിക്കുന്നത്. അവരെക്കാണാൻ നമുക്ക് ഇപ്പോൾ ധൈര്യമില്ല. കാലും കയ്യുമൊടിഞ്ഞ് കമ്പിയും കോലുമായി നരകിക്കുന്നവർ പോലും ആധുനികതയെ വിശ്വസിച്ച് അതിനു ധൈര്യപ്പെടുന്നില്ല.

ഹൃദ്രോഗമാണു കാഷ്വാലിറ്റിയുണ്ടാക്കുന്ന വേറൊന്ന്. വിഷമം തോന്നുമ്പോൾ നാവിലിടാൻ ആധുനിക വൈദ്യം കൊടുക്കുന്ന സമാധാനൌഷധം പോലെ പഴയ വൈദ്യന്മാരും ഒന്ന് നൽകിയിരുന്നു. ഇപ്പോഴും അതുണ്ട്. ആ മരുന്ന് കഴിച്ച് ആശ്വാസം നേടുന്നവരും ഉണ്ട്. വിചിത്രമായ ഒരു കാര്യം പറയട്ടെ. പഴയ വൈദ്യന്മാർ ഹൃദ്രോഗത്തെ നാം ഇന്ന് ഭയപ്പെടുന്ന രീതിയിലുള്ള പ്രാധാന്യം അന്ന് കൊടുത്തിരുന്നില്ല. കാരണം അത് അത്ര വലിയ റിസ്കുള്ള ഒരസുഖമല്ല. അതിനേക്കുറിച്ചുള്ള ഭയമാണു ആ രോഗത്തേക്കാൾ വലുത്. ഹൃദ്രോഗത്തിന്റെ തുടക്കം മിക്കപ്പോഴും കണ്ടുപിടിച്ചിരുന്നത് വൈദ്യന്മാരല്ല. വീട്ടമ്മമാരായിരുന്നു. അവർ ഉടൻ അതിനുള്ള പ്രതിവിധിയും ചെയ്യും. അടുക്കളയാണു അവരുടെ ലാബ്. അവിടെ ഭക്ഷണത്തിനു ചില വ്യതിയാനങ്ങൾ വരുത്തും. മിക്കവാറും അതങ്ങ് പോകും.

മാടൻ അടിക്കുക എന്നതായിരുന്നു ഹൃദ്രോഗ കാഷ്വാലിറ്റിയിലെ തടയാനാവാതെ പോയിരുന്ന ഒരു പഴയ ഇനം. ആധുനിക കാലത്ത് മാടനടി കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മാടൻ വിടുന്ന ലക്ഷണമില്ല. ബസിൽ കയറുമ്പോൾ, ഡ്യൂട്ടിക്കിടെ, വണ്ടിയോടിക്കുമ്പോൾ ഒക്കെ ഇപ്പോൾ മാടനടിക്കുന്ന കാഴ്ചയാണു. അതിന്റെ തോത് പണ്ടത്തേക്കാൾ കൂടിയോ എന്നൊരു സംശയം. സമ്മതിക്കണമെന്നില്ല. ആധുനിക കാലത്ത് മാടനടിയില്ല, കുഴഞ്ഞുവീണുള്ള മരണമേ ഉള്ളു എന്ന് നമുക്ക് സമാധാനിക്കാം. എന്നെങ്കിലും ഒരിക്കൽ മരിക്കണ്ടതല്ലെ?

വേദനയാണു ആധുനിക മെഡിക്കൽ സയൻസ് മുതലാക്കിയ ഒരു രംഗം. ഒരു തലവേദന വന്നാൽ പാരസെറ്റമോൾ പോലെ ഒരു ഗുളിക കഴിച്ചാൽ മാറുന്ന ഒരു മരുന്ന് പാരമ്പര്യത്തിലുണ്ടോ എന്ന ചോദ്യം ചോദിച്ചാണു ആ മുതലാക്കൽ ആരംഭിച്ചത്. എന്നാൽ തീർത്തു പറയാം. ഒന്നല്ല അനവധി മരുന്നുകൾ ഉണ്ട്. പലതും അകത്തു കഴിക്കുക പോലും വേണ്ട. സ്പർശം മാത്രം മതിയാകും. പാരസിറ്റമോൾ പ്രവർത്തിച്ചു തുടങ്ങാനെടുക്കുന്ന നേരം പോലും അതിനു പ്രവർത്തനഫലം തരാൻ ആവശ്യമില്ല. എന്നിട്ടും നമുക്ക് അതേക്കുറിച്ചറിയാനോ ഉപയോഗിച്ചു നോക്കാനോ താല്പര്യമില്ല. അതൊക്കെ പോകട്ടെ. സായിപ്പതിന്റെ സത്ത് ഇറക്കുമതി ചെയ്ത് വലിയ വിലക്ക് വിറ്റുതുടങ്ങൂമ്പോൾ ഈ അലൊപ്പത്തുകൾ തന്നെ അതിന്റെ മാർക്കറ്റിങ്ങിനിറങ്ങിക്കൊള്ളും. ഇപ്പോൾ മഞ്ഞൾ പൊടി കാപ്സ്യൂളിലാക്കി അമേരിക്കയിൽ നിന്നു വരുത്തിയതാണെന്ന് പറഞ്ഞ് വിൽക്കുന്ന പോലെ. അവയ്ക്ക് ലേബലോ വിലയോ കാണില്ല. സത്യം പറഞ്ഞാൽ മഞ്ഞളിനും മല്ലിക്കുമൊക്കെ എന്ത് വിലയിടാനാകും?

ഇതൊക്കെ ഉണ്ടായിരിക്കുകയും ആയുർവ്വേദക്കാർ പോലും അത് പ്രയോഗിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ വൈദ്യശാസ്ത്രത്തിലുള്ള പരിജ്ഞാനക്കുറവായി എടുത്താൽ മതി. വേറൊന്നുള്ളത് ശാസ്ത്രം പടിഞ്ഞാറുനിന്ന് വരുന്നത് മാത്രമാണെന്നുള്ള നമ്മുടെ അന്ധവിശ്വാസവും. കുറേക്കാലം കൂടി ഈ രീതി തുടരും. കാഷ്വാലിറ്റി മാനേജുമെന്റിനു ഇന്നുള്ള രീതി തുടരട്ടെ. നമോവാകം.

മേമ്പൊടി

മുകളിൽ പറഞ്ഞതൊക്കെ കല്പിത കഥയായി ഇരിക്കട്ടെ. എല്ലാ ആധുനിക മെഡിക്കൽ മാനെജുമെന്റും കഴിഞ്ഞ് മൊബൈൽ മോർച്ചറി വാടകയ്ക്കെടുത്തോളൂ എന്ന് പറഞ്ഞു വിടുന്ന ടെർമിനൽ രോഗികൾ ഉണ്ടാകാറുണ്ട്. അവരിൽ കുറേപ്പേരെങ്കിലും ആത്മവിശ്വാസത്തോടെ മറ്റ് ശാഖകളിലെ പരമ്പരാഗത രീതികൾ തേടിപ്പോകുന്നു. പലരും പിന്നെയും പല വർഷങ്ങൾ ജീവിച്ചിരിക്കുന്നു. പലർക്കും വേദനകളിൽ നിന്നു മോചനം കിട്ടുന്നു. മനസമാധാനത്തോടെയും സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാക്കി വക്കാതെയും മരിക്കാൻ കഴിയുന്നു. കാഷ്വാലിറ്റിയിൽ സഹായിക്കാൻ കഴിയുന്നില്ലെങ്കിലും സുഖമായി മരിക്കാൻ അനുവദിക്കുന്ന ആ പാരമ്പര്യശാഖകളെ അഭിനന്ദിച്ചു കൂടെ? സമയവും താല്പര്യവുമൂണ്ടെങ്കിൽ നിങ്ങൾക്ക് അവരെ കാണാം. സംസാരിക്കാം. ആത്മവിശ്വാസം നേടാം.

Thursday, November 18, 2010

ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾ

വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:
=അന്ധമായി ആധുനികവൈദ്യത്തോടു വിരോധം പുലര്‍ത്തുന്ന രീതിയില്‍ എഴുതാതെ. കാരണം അതില്ലായിരുന്നു എങ്കില്‍ ഇന്നുള്ള emergency ഒന്നും നമുക്ക്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നുള്ളത്‌ ഒരു സത്യം ആണ്‌.

+ഒരു പരിധി വരെ. പക്ഷെ ആധുനിക വൈദ്യശാസ്ത്രം സമ്മാനിക്കുന്ന രോഗമാനേജുമെന്റിനു ശേഷമുള്ള രോഗിയുടെ അവസ്ഥ പരിഗണിച്ചാൽ emergency management നിസാരമാണെന്ന് മനസിലാകും. ഇന്ന് ഒരു രോഗവുമായി ആധുനിക വൈദ്യത്തെ സമീപിച്ചാൽ ആ വ്യക്തി എക്കാലവും ഒരു രോഗിയായി തുടരുന്ന അവസ്ഥയാണു കാണുന്നത്. അതാണോ ഒരു ചികിത്സാശാസ്ത്രത്തിന്റെ ഉദ്ദേശം? അങ്ങനെ രോഗാവാസ്ഥ നിയന്ത്രിതമായി മാത്രം തുടരുമ്പോൾ അയാൾക്ക് അയാളുടെ കുടുംബത്തിനു സമൂഹത്തിനു ഒക്കെ ഉണ്ടാകുന്ന പ്രയാസങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ, കർമ്മരംഗത്തുണ്ടാകുന്ന തടസ്സങ്ങൾ ഒക്കെ ഒന്ന് ഓർത്തുനോക്കു. അവിടെ ഒരു വ്യതിയാനം ഉണ്ടാകാൻ ഡോക്ടറന്മാർ ആഗ്രഹിച്ചാലും മരുന്നു കമ്പനിക്കാരും, മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ആശുപത്രി മാനേജുമെന്റും സമ്മതിക്കില്ല. ചികിത്സാരംഗം ഇന്ന് ഒരുപാട് മൂലധനവും മാൻപവറും ഇൻ‌വെസ്റ്റ് ചെയ്തിരിക്കുന്ന ഒരു വ്യവസായമാണു. അത് ലാഭത്തിൽ നടത്തിക്കൊണ്ടുപോകാൻ ഫൈനാൻഷ്യൽ മാനേജരന്മാരെ ഏൽ‌പ്പിച്ചിരിക്കുകയാണു. ചികിത്സാരംഗത്ത് ഡോക്ടറന്മാർക്ക് ഒരു സ്വാധീനവും ഇന്നില്ല. അത് ഡോക്റ്ററന്മാർ മനസിലാക്കണം. രോഗികൾക്ക് ഗുണകരമല്ലാത്ത ആ അവസ്ഥയോട് ഡൊക്റ്ററന്മാർ പ്രതികരിക്കാതിരിക്കുമ്പോഴാണ് എന്നെ പോലെയുള്ള പൊട്ടന്മാർ കേറി ഇടപെടുന്നത്.

വേറൊന്നുള്ളത്. കഴിഞ്ഞ 5 വർഷം അലോപ്പതി ആശുപത്രികൾ എത്ര ടെർമിനൽ രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നൊരു കണക്ക് തരാമോ? അവരിൽ എത്ര പേർ സുഖമായി ജീവിച്ചിരിക്കുന്നു എന്നും.

ഇനിയുമുണ്ട് വേറൊരു ചോദ്യം: സ്പെഷാലിറ്റി, സൂപ്പർസ്പെഷാലിറ്റി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരിൽ എത്ര ശതമാനം സുരക്ഷിതമായി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്? ഈ സ്പെഷാലിറ്റി/സൂപ്പർ സ്പെഷാലിറ്റികളാണല്ലോ ഇന്ന് ആരോഗ്യരംഗത്തിന്റെ അവസാനവാക്ക്. അത് കൊണ്ട് ചോദിച്ചതാണു. നമ്മുടെ കണ്മുൻപിൽ കാണുന്ന കാഴ്ചകൾ ശരിയാണൊ തെറ്റാണോ എന്നറിയാൻ മാത്രം!

ഇന്‍ഡ്യാഹെറിറ്റേജ്‌
=
താങ്കളുടെ പല വാദങ്ങളും കൂടുതല്‍ പഠിക്കേണ്ടതു തന്നെ എന്നെനിക്കും അഭിപ്രായം ഉണ്ട്‌.

+നന്ദി. ഈ രംഗത്ത് പരിജ്ഞാനമുള്ളവർ കൂടുതൽ നന്നായി നിരീക്ഷിക്കുകയും ആഴത്തിൽ പഠനം നടത്തുകയും ചെയ്തു തുടങ്ങുമ്പോൾ എന്റെ പോസ്റ്റുകൾ അപ്രസക്തമാവും. അതിനു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌
=ആദ്യകാലങ്ങളില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനുള്ള ഔഷധങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പ്രമേഹരോഗികള്‍ അതിന്റെ ആദ്യ complications ആയ Diabetic keto acidosis പോലെ ഉള്ളവയാല്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയായിരുന്നു.

+ഇതൊരു പ്രസ്താവന മാത്രമായാണു ഞാൻ കരുതുന്നത്. ഒരു പുതിയ തത്ത്വമോ ഔഷധമോ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഇറക്കുന്ന ലിറ്ററേച്ചറുകളിൽ പൂർവ്വപക്ഷമായി ഇത്തരം വാദങ്ങൾ ഉൾപ്പെടുത്താറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം എങ്കിലും ഇതിനു ആസ്പദമായ രേഖ ഏതാണെന്ന് പറഞ്ഞൂ തന്നാൽ ഉപകാരമായി. 1960 മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന പ്രമേഹരോഗികളുടെ എണ്ണം എത്രയാണു? ആധുനിക വൈദ്യം ചിട്ടയോടെ വേരുറപ്പിച്ച ഒരു കാലഘട്ടമാണത്. അന്നത്തെ ആശുപത്രി രേഖകളിൽ ഡോക്ട്രറെ സമീപിക്കുന്നവരിൽ എത്ര പ്രമേഹ രോഗികൾ ഉണ്ടായിരുന്നു? ഇന്നത്തെപ്പോലെ സ്പെഷലിസ്റ്റുകൾ വ്യാപകമല്ലാതിരുന്നതിനാൽ ഫിസിഷ്യന്മാരോ സിവിത്സർജ്ജന്മാരോ ആണു രോഗികളെ ആദ്യം കണ്ടിരുന്നത്. അവർ വിശദമായ ഒരു കുറിപ്പ് തയ്യാറാക്കിയ ശേഷമാണു ചികിത്സ തുടങ്ങിയിരുന്നത്. പലരും അത് സ്വന്തമായി കുറിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. താങ്കൾ പൊതുന്മക്കായി അത് നൽകുമെന്ന് വിശ്വസിക്കുന്നു.

എന്റെ അറിവിൽ സ്ത്രീകൾ ഡയബറ്റിക്കാകുന്ന കേസുകൾ അന്ന് നിസ്സാരമായിരുന്നു. അത് തന്നെ നല്ല വിദ്യാഭ്യാസവും പുറത്തൊക്കെ പോയി പരിചയവുമുള്ള സ്ത്രീകളിലേ കണ്ടിരുന്നുള്ളു.

അതു പോലെ പ്രമേഹം മൂർച്ഛിച്ച് മരിക്കുന്നവർ നന്നേ കുറവായിരുന്നു. അതിൽ നിന്നാണു ഇപ്പോൾ ജനസംഖ്യയുടെ 10%ലേക്ക് ഉള്ള പ്രമേഹരോഗികളുടെ ഈ വളർച്ച. അപ്പോൾ ന്യായമായും നാം അന്വേഷിക്കേണ്ട ഒരു ഭാഗമുണ്ട്. എന്തായിരുന്നു അന്ന് പ്രമേഹം വ്യാപകമാകാതിരുന്നതിനു കാരണം? ഭക്ഷണ രീതിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഇന്നത്തേക്കാൾ പ്രാകൃതമായിരുന്നു അന്ന് ഭക്ഷണരീതികൾ. ഇന്ന് നാം പഠിപ്പുള്ളവരും ഒരുപാട് കാര്യങ്ങൾ അറിയാവുന്നവരുമാണു. നാം ഇന്ന് മെഡിക്കൽ സയൻസിന്റെ നിർദ്ദേശാനുസരണം ശാസ്ത്രീയമായി ജീവിക്കാൻ ശ്രമിക്കുന്നവരാണു. ഭക്ഷണവും അതിനനുസരിച്ചാണു. ചപ്പു ചവറൊന്നും തിന്നില്ല. എല്ലാം ശാസ്ത്രീയമായി സംസ്കരണം ചെയ്യപ്പെട്ടവയാണു. എന്നിട്ടും ഈ വ്യതിയാനം ഉണ്ടാകുമ്പോൾ അത് പഠിക്കണ്ടെ? അതു പോലെ, അന്ന് പ്രമേഹത്തിനു ആധുനികമല്ലാത്ത ചികിത്സാ ശാസ്തങ്ങളിൽ പഠനം നടന്നിരുന്നോ അവയിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതേപ്പറ്റി ഒരു പഠനം നടത്തി പ്രയോജനപ്പെടുത്തുകയല്ലെ നാമിപ്പോൾ ചെയ്യേണ്ടത്? ഇത് പോലെ ഒരു ചിന്തയായിരിക്കില്ലെ ഡോ.എം.എസ്.വല്യത്താനേപ്പോലെ പ്രതിഭാശാലിയായ ഒരു ഡോക്ടറെ ചരകന്റെ ഈട്‌വയ്പിലേക്ക് നയിച്ചത്. ആ പാത എല്ലാവരും തുടരുകയല്ലെ യുക്തം?

ഇന്‍ഡ്യാഹെറിറ്റേജ്‌

=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ്‌ രോഗികളുടെ ജീവിതകാലം നീണ്ടത്‌.
അപ്പോഴാണ്‌ പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത്‌ .
+ഇത് പറഞ്ഞു കഴിഞ്ഞിട്ട്.......................

ഇന്‍ഡ്യാഹെറിറ്റേജ്‌

=
അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്‌.

+ഇതെങ്ങനെ ശരിയാകും? താങ്കൾ തന്നെ പറയുന്നു പ്രമേഹത്തിന്റെ കോമ്പ്ലിക്കേഷൻ അതിന്റെ ആധുനിക ചികിത്സയുടെ ഫലമാണെന്ന്. എനിക്കും അത്രയേ അഭിപ്രായമുള്ളു. എനിക്ക് വിവരക്കേട് പറയാം. താങ്കൾ അത് പറയരുതായിരുന്നു. പിന്നെ, ഇൻസ്യുലിൻ രോഗിയുടെ ജീവിത ദൈർഘ്യം കൂട്ടുന്നുണ്ടെന്ന് പറയുന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അനുഭങ്ങൾ മറിച്ചാണു.

മേമ്പൊടി:
മെഡിക്കൽ ശാസ്തമെന്നല്ല ആധുനികമായ ഒരു ശാസ്ത്രവും ഇന്ന് ആ പേരിനോട് നീതിപുലർത്തുന്നവയല്ല. ശാസ്ത്രഗവേഷണങ്ങൾ ഒക്കെ ഏതാണ്ട് 1930ലെ അവസ്ഥയിൽ തുടരുകയാണു. പിന്നെ നമുക്ക് മുന്നിൽ കാണുന്ന കളർഫുൾ കാര്യങ്ങൾ ടെക്നോളജിയുടെ വികാസവും പ്രയോജനപ്പെടുത്തലുമാണു. അവയ്ക്കു മീതേ ശാസ്ത്രജ്ഞന്മാർക്ക്/ഡോക്ട്രറന്മാർക്ക് ഒരു കണ്ട്രോളുമില്ല. പിന്നെ ഒരു തൊഴിലായത് കൊണ്ട് അവരൊക്കെ അതിനെ ന്യായീകരിക്കാൻ ഇറങ്ങുന്നു എന്നു മാത്രം.
ശാസ്ത്രജ്ഞനുൾപ്പെടെ ഈ ജനം എന്ന സാധനം ശാസ്ത്രത്തേക്കാൾ അന്ധവിശ്വാസങ്ങളിലാണു ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവർ കുറച്ചിൽ പറയേണ്ട എന്ന് വിചാരിച്ച് ശാസ്തത്തെ പുകഴ്ത്തി പറയും. പക്ഷെ സമാന്തരവഴികൾ തേടിപ്പോവുകയും ചെയ്യും. ദൈവവിശ്വാസവും ലാടവൈദ്യവുമൊക്കെ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത് ഇങ്ങനെയാണു.

Monday, November 15, 2010

വേൾഡ് ഡയബറ്റിക് ഡേ



ലോകത്തിലെ അഞ്ചു പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യാക്കാരനാണെന്ന കണക്കിലെ കളി രണ്ടു ദിവസമായി മാദ്ധ്യമങ്ങളിൽ കളിക്കുകയാണു. അത് അഞ്ച് കോടിയോളം വരും. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും 5 കോടി പ്രമേഹരോഗികളോ എന്ന് അത്ഭുതപ്പെടരുത്. നാമമാത്ര പ്രമേഹരോഗികളിൽ നിന്നാണു നാം 5 കോടിയിലെത്തി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ചൈന നമുക്ക് പിറകിലാണു. 4.3 കോടി. അമേരിക്കയിൽ 2.7 കോടി. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന ശുഭപ്രതീക്ഷയിലാണു വൈദ്യവ്യവസായം. ജനസംഖ്യയുടെ 10% എന്ന ഈ നിരക്ക് അമേരിക്ക നേരത്തെ ആർജ്ജിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്തിനു മടിച്ചു നിൽക്കണം?

ലോക പ്രമേഹദിനത്തിന്റെ അവതരണത്തിനായി സൂട്ടും കോട്ടും സ്റ്റെത്തുമിട്ട് വൈദ്യമാനേജറന്മാർ രണ്ടുദിവസമായി മാദ്ധ്യമങ്ങൾ നിറഞ്ഞു നിന്നു. ഈ മൂന്നാം ലോകത്തിന്റെ ആരോഗ്യകാര്യത്തിൽ അവർക്കുള്ള ശുഷ്കാന്തി കണ്ട് എങ്ങനെ അത്ഭുതപ്പെടാതിരിക്കും? അപകടത്തിലെങ്ങാനം പെട്ട് തലപൊട്ടി ആശുപത്രിയിൽ എത്തിയാൽ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതിന്റെ കലിപ്പ് തീർക്കാൻ ഒരു ചിട്ടെഴുതി മെഡിക്കൽ കോളേജിലേക്ക് വിടുന്ന ജില്ലാ ആശുപത്രി അധികൃതരാണു നമുക്ക്. തല തുന്നിക്കെട്ടാനും പഞ്ഞിവെച്ച് ചോരയൊപ്പി സമാധാനിപ്പിക്കാനും വൈദ്യം പഠിച്ച വേറെ ആൾ കൂടെ വേണം. അല്ലെങ്കിൽ ചോരയൊലിച്ചു തന്നെ മെഡിക്കൽ കോളേജിലേക്ക് യാത്ര!

5 കോടി പ്രമേഹികൾ എന്നത് വൈദ്യബിസിനസ്സിൽ കൊച്ചുകാര്യമല്ല. അമേരിക്കക്കാരന്റെ തരം നിയന്ത്രണമൊന്നുമില്ലാത്ത ഈ നാട്ടിലെ മെഡിക്കൽ രംഗത്ത് ഒന്നോർത്താൽ അതൊരു ചാകര തന്നെയാണു. അത് വാരിയെടുക്കാനുള്ള തത്രപ്പാടിലാ‍ണു എല്ലാ ഡയബറ്റീഷന്മാരും. അതിൽ അച്ഛനമമ്മാരുടെ പേരും പ്രശസ്തിയും ഉള്ളവർക്ക് കൊടും ചാകര!!

പാങ്ക്രിയാസ് എന്ന അവയവം ഇൻസുലിൻ പുറപ്പെടുവിക്കാതെ ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതാണു പ്രമേഹകാരണമായി സയൻസ് പറയുന്നത്. എന്താ അത് ആ തരവഴികേട് കാണിക്കുന്നതെന്ന് ഇന്നും സയന്റിസ്റ്റുകൾക്ക് അത്ര നിശ്ചയമില്ല. ചില ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ചികിത്സ.

ടൈപ്പ് 1 രോഗത്തിൽ ഇൻസുലിനെ ആരോ തിന്നു കളയും. ഗ്ലൂക്കോസിന്റെ അളവ് അങ്ങനെയാണു കൂടുന്നത്. അത് ഏതേലും കീടാണു പറ്റിക്കുന്നതാണോ എന്നറിയില്ല. പിന്നത്തെ ഒരു കാരണം കൈവിഷമാണു. കൈവിഷം എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. നമ്മുടെ മന്ത്രവാദികളുടെ സബ്ജക്റ്റാ‍യ കൈവിഷമല്ല ഇത്. ഇരുമുടി കെട്ടുമായി മലകയറുമെങ്കിലും ഡോക്ടറന്മാർ അന്ധവിശ്വാസികളാണെന്ന് ആരും പറയില്ല. ഈ കൈവിഷം എന്നത്, കൈകൊണ്ട് ഉള്ളിൽ ചെന്നു പറ്റുന്നതെന്നേ അർത്ഥമാക്കേണ്ടതുള്ളു. ഭക്ഷണത്തിലൂടെ, മരുന്നിലൂടെ ഒക്കെ പ്രതിരോധം തകർക്കുന്ന രാസപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നു പറ്റിയാൽ പ്രമേഹമുണ്ടാകും എന്നാണു ഒരൂഹം.

ടൈപ്പ് 2 ചേട്ടനാണെങ്കിൽ ഇൻസുലിന്റെ കുത്തൊഴുക്ക് കാരണം ഉണ്ടാകുന്നതാണു. പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, വാരിവലിച്ചുള്ള തീറ്റി, പാങ്ക്രിയാസിനുണ്ടാകുന്ന ചില രോഗങ്ങൾ ഒക്കെയാണു അതിനു കാരണമായി പറയുന്നത്.

ഏറ്റവും രസകരമായ ഒരു കാരണമുണ്ട്. പശുവിൻ പാൽ. കുഞ്ഞുന്നാളിൽ പാലുകൊടുത്താൽ അവൻ പ്രമേഹിയാകുമത്രെ! അതു കൊണ്ടാവും ഇപ്പോൾ ഗൈനക്കോളജിസ്റ്റുകൾ പശുവിൻ പാൽ വിലക്കുകയും നല്ല കമ്മീഷനുള്ള നെസ്ലേപ്പാൽ നിർദ്ദേശിക്കുകയും ചെയ്യുന്നത്. എന്നിട്ടും എവിടെ കുറയാൻ? പ്രമേഹരോഗികൾ മുന്നോട്ട് തന്നെ. പശുവിൻ പാൽ മാത്രം കുട്ടികൾക്ക് കുടിക്കാൻ ഉണ്ടായിരുന്ന ഒരു കാലത്ത് പ്രമേഹരോഗികൾ വിരളമായതെന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടറന്മാർ തയ്യാറാകുമോ?

ഇതിലൊന്നും ഡോക്ടറന്മാരെ കുറ്റം പറയാനാവില്ല. ലക്ഷങ്ങളും കോടികളും എറിഞ്ഞ് ഒരു ബിരുദം സമ്പാദിക്കുമ്പോൾ ചെലവ് കാശ് തിരിച്ച് പിടിക്കാനാവും എല്ലാവരും ആദ്യം ശ്രമിക്കുക. തന്റെ ഒപ്പം കളിച്ചു നടന്ന മീൻപെറുക്കി ചെക്കൻ സ്കോഡയിലും ബി.എം.ഡബ്ലിയൂവിലും ചെത്തി നടക്കുമ്പോൾ നാനോയിൽ ഇരമ്പി നെരങ്ങാൻ ആരാണാഗ്രഹിക്കുക? അതു കൊണ്ട് അവരെ വിടാം.

ഡയബറ്റിക് കച്ചവടത്തിനു കോപ്പുകൂട്ടുന്ന ‘രോഗകാരണങ്ങളി’ലെ തമാശകൾ മാത്രമാണിവിടെ പരാമർശ വിഷയം.

ചുമ്മാ വാരിവലിച്ചു തിന്ന് വെറുതേയിരുന്നാൽ പ്രമേഹം ഉണ്ടാകും എന്നൊരു സന്ദേശം എല്ലാം ഡോക്ടറന്മാരും കൊടുക്കാറുണ്ട്. അപ്പോൾ ഞാൻ വെറുതെ ആലോചിച്ചു. എന്തു കൊണ്ടാണു നമ്മൂടെ പഴയ നമ്പൂരാർക്കും നായർ ഈഴവ കാരണവന്മാർക്കും ഒന്നും ഈ രോഗം ഉണ്ടായില്ല. അടൂരിന്റെ എലിപ്പത്തായം കണ്ടവർക്കറിയാം പഴയ ഒരു കാരണവരുടെ സ്റ്റൈൽ. “രായമ്മോ” എന്നൊരൊറ്റ വിളി മാത്രമാണു അദ്ദേഹത്തിന്റെ അദ്ധ്വാനം. പിന്നെ പിള്ളാരേ ഉണ്ടാക്കലും. അതൊരു പത്ത് പതിമൂന്നെണ്ണം വരും. മൂന്നു നേരം മൃഷ്ടാന്നം (എലിപ്പത്തായത്തിലേ അല്ല). നെയ്യും എണ്ണയും ഇഷ്ടം പോലെ. ചോറാണെങ്കിൽ ഇടങ്ങഴി അരിയുടേത് ഒറ്റയാൾക്ക് വേണം. സദ്യക്കൊക്കെ പോയാൽ പായസം തവക്കണക്കിനു. എന്നിട്ടും അവർക്കാർക്കും വ്യാപകമായി ഡയബറ്റിസ് ഉണ്ടായില്ല.

വേറൊരു വിഭാഗമുള്ളത് ഗുജറാത്തികളാണു. മധുരത്തിൽ മുങ്ങാൻ മൂക്ക് മാത്രമേ അവർക്കു ബാക്കിയുള്ളു. പൊണ്ണത്തടി എന്ന് പറഞ്ഞാൽ പോര. പലരും എവിടെങ്കിലും ഇരുന്നാൽ പൊക്ലേൻ വേണം എടുത്ത് മാറ്റാൻ. അവർക്കും വ്യാപകമായി ഡയബറ്റിക്ക് ഉണ്ടായില്ല. ഇവർക്കൊന്നും കൊളസ്ട്രോളും അറ്റാക്കും ഉണ്ടായില്ല. മിക്കവരും എൺപതും നൂറും വയസ്സ് വരെ ജീവിച്ചു. ഏതാണ്ട് ആ ജീവിത ചര്യ തുടരുന്ന ഒരാൾ നമുക്കിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തൊണ്ണൂറ്റാറു വയസ്സായി. വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല. മിക്ക സാമൂഹിക, രാഷ്ട്രീയ, നിയമ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുകയും ചെയ്യും. ആളിന്റെ പേരു പറഞ്ഞാൽ ആയുസ്സ് കുറയും എന്നൊരു അന്ധവിശ്വാസമുള്ളതു കൊണ്ട് പേര് പറയില്ല.

പ്രമേഹ രോഗികളെ ശ്രദ്ധിച്ചാൽ രസകരമായ ഒരു പന്തുകളിയുടെ ചിത്രം നമുക്കവരുടെ ജീവിതത്തിൽ കാണാം. ഡയബറ്റിക്കാകുന്ന രോഗികൾ ആധുനിക ചികിത്സ സ്വീകരിക്കുന്നിടത്ത് പന്ത് ഉരുണ്ട് തുടങ്ങുന്നു. ടെസ്റ്റ്, ഗുളിക, മധുരമില്ലാത്ത ചായ, ചപ്പാത്തിയൊക്കെയായി കുറേനാൾ കഴിയുമ്പോൾ ഡയബറ്റിക്ക് ഡോക്ടർ നീട്ടിയൊരടിയാണു. നെഫ്രോളജിസ്റ്റിനടുത്തേക്ക്. ചികിത്സ ഒരു വകയായിക്കഴിയുമ്പോൾ പ്രമേഹരോഗികൾ മിക്കവരും വൃക്ക രോഗത്തിനു വിധേയമാകുന്നത് കാണാം. പിന്നെ കോർട്ട് വൃക്കസദനത്തിലേക്ക് മാറും. അവിടുത്തെ ഫുട്ബോളുകളിയുടെ ഭാഗമായി വിദ്വാനോട് ആദ്യം ഉപ്പ് കുറയ്ക്കാൻ ആവശ്യപ്പെടും. അതു ചെയ്യുമ്പോ ദാ കിടക്കുന്നു ഷുഗർ താഴെ! ഗോൾ!! ഇത്രയും കാലം കൊണ്ടു നടന്ന ഷുഗർ കുറഞ്ഞു.(നേരത്തെ ഇത് നോക്കിയാപ്പോരാരുന്നോ എന്നപ്പോൾ ചിന്തിക്കില്ല) ഷുഗർ കുറഞ്ഞത് ശ്രദ്ധിക്കാൻ ഡയബറ്റിക്ക് കളിക്കാരൻ അവിടെ കാണില്ല!! കാരണം രണ്ടു ഡോക്ടറന്മാർ തമ്മിൽ കണ്ടാൽ മുറുമുറുക്കും. അല്ലെങ്കിൽ പെപ്സിയുടെ വേദിയായിരിക്കണം. അതെന്താ ഉപ്പു കുറയ്ക്കുമ്പോൾ മധുരം കുറയുന്നത്? എനിക്കറിയില്ല. പക്ഷെ അങ്ങനെ കാണുന്നുണ്ട്. അത്തിന്റെ ചുവട് പിടിച്ച് എന്തെങ്കിലും ഗവേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ല.

എന്തായാലും വൃക്ക ചികിത്സ തുടരുമ്പോൾ അതിന്റെ ബാക്കിയായി ഹൃദ്രോഗം ഉണ്ടായിക്കൊള്ളും. അപ്പോൾ വീശിയടിക്കുന്നത് കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക്!! പിന്നെ അയാളുടെ കാലിൽ കിടന്നുരുളുന്ന പന്താകും, രോഗി.മിക്കവാറും അങ്ങോരാകും ഫൈനൽ ഗോളടിക്കുന്നത്.

അപ്പോൾ പ്രമേഹം രോഗരാജനാണെന്ന് പറയുന്നത് വെറുതേയല്ല. അത് പലരേയും രാജാക്കന്മാരാക്കുന്നുണ്ട് . ഡയബറ്റിക്കിൽ തുടങ്ങിയാൽ എത്ര പേർക്കാണു കച്ചവടം ഒത്തു കിട്ടുന്നത്? ഡയബറ്റീഷനാകുന്നു ഈ വീടിന്റെ ഐശ്വര്യം എന്ന് ഓരോ സ്പെഷലിസ്റ്റ് ഡോക്ടറന്മാരും എഴുതി വക്കേണ്ടി വരും.

എനിക്ക് ആദ്യമായി പരിചിതമാകുന്ന ഡയബറ്റിക്ക് രോഗി എന്റെ അമ്മയാണു. ഏതാണ്ട് നല്ല പൊണ്ണത്തടി. വലിച്ചു വാരി തിന്നും. കഴിവതും പണിയൊന്നും എടുക്കില്ല. ഞങ്ങളെ ഊട്ടുക, പശുവിനോടും പട്ടിയോടും പുന്നാരം പറയുക,ജോലിക്ക് നിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുക, ഉറങ്ങുക എന്നുള്ളതായിരുന്നു അമ്മയുടെ പ്രധാന തൊഴിൽ. അതിനിടയിൽ 56 വയസ്സുള്ളപ്പോൾ തൊലിപ്പുറമേ ചൊറിച്ചിൽ വന്നു. ഞങ്ങൾക്കുണ്ടായിരുന്ന ക്ലിനിക്കിലെ യുവഡോക്ടർ ഒരു മരുന്നു നൽകി. (മരുന്നിന്റെ പേർ ചോദിക്കരുത്. ഇപ്പോഴും അതു ഉപയോഗിക്കുന്ന ലക്ഷങ്ങൾ ഉണ്ട്. അവർക്കൊരു അങ്കലാപ്പുണ്ടാകണ്ട). ചൊറിച്ചിൽ മാറി. പക്ഷെ ഒന്നര മാസം കഴിഞ്ഞ് അമ്മ ഡയബറ്റിക്കായി. ഗുളികയിൽ തുടങ്ങി ഇൻസുലിനോളം പോയി. പഴന്തടിയായിരുന്നത് കൊണ്ടായിരിക്കണം വൃക്ക പിടിച്ചു നിന്നു. ഡയബറ്റിക് നെഫ്രോപ്പതിയിൽ എത്തിയില്ല. ദൈവത്തിനു സ്തുതി.

ഇവിടെ ഡയബറ്റിക്ക് ശാസ്ത്രജ്ഞന്മാർ പറഞ്ഞ ഒരു കാര്യം സത്യമാകുന്നു. ചില മരുന്നുകൾ പ്രമേഹമുണ്ടാക്കും. എന്നാലും ഇത്ര വ്യാപകമാകുന്നത് എന്തു കൊണ്ടാണു? ഇന്നത്തേക്കാൾ അപരിഷ്കൃതമായിരുന്നു പഴയ കാലം. അന്ന് ഇത്രത്തോളം ഉണ്ടായില്ല. ഇന്ന് വെടിപ്പുള്ളതും ശാസ്ത്രീയമായതുമായ ഭക്ഷണമുണ്ട്. WHO നിഷ്കർഷിക്കുന്ന രീതിയിലാണു നാം കുട്ടികളെ വളർത്തുന്നത്. പ്രഭാത സവാരി. ഹെൽത്ത് ക്ലബ്ബ് എല്ലാം ഉണ്ട്. ലോകനിലവാരത്തിലാണു വൈദ്യരംഗം. എന്നിട്ടും ആ നാട്ടിലാണു ഡയബറ്റിക്കുകൾ ഏറെയും.

ഇതെന്ത് വിരോധാഭാസം?

മേമ്പൊടി:

നംവംബർ 14 എന്ന് പറഞ്ഞാൽ ശിശുദിനം. ചാച്ചാ നെഹൃവിന്റെ ജന്മദിനം എന്നൊരു ലൈനായിരുന്നു പണ്ട്. ഇപ്പോഴത് മാറി. എന്ത് നേരു? എന്ത് ശിശു? വേൾഡ് ഡയബറ്റിക് ഡേ!

Sunday, November 14, 2010

ഓട്ടിസം


ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച്‌ വരികയാണു. ഇരുനൂറ്റിയന്‍പതിനു ഒന്നാണു ഇന്ത്യയിലെ കണക്ക്‌. അമേരിക്കയില്‍ അത്‌ നൂറ്റിയന്‍പതിനു ഒന്നും.

ലോകം ഭൌതികമായും ബൌദ്ധികമായും ഏറ്റവും പുരോഗമിച്ച രാജ്യത്താണു ഏറ്റവും കൂടുതല്‍ വൈകല്യമുള്ളവര്‍. ഇത്‌ എന്തുതരം വിരോധാഭാസമാണു?

ആയുര്‍വ്വേദത്തിന്റെ തഥ്യകളിലൂടെ പോയാല്‍ ഓട്ടിസം ഒരു ജനിതക പ്രധിഷേധമാനെന്ന് കാണാം. ഓട്ടിസമുള്ള കുട്ടിയെ പരിശോധിച്ചാല്‍ അവന്റെ തലച്ചോറിനു തകരാറുകള്‍ ഒന്നും തന്നെ കാണുകയില്ല. ആശയവിനിമയത്തിലെ പിഴവിനേയാണു ഓട്ടിസമായി നാം തിരിച്ചറിയുന്നത്‌. തലച്ചോറില്‍ നിന്നും പുറപ്പെട്ട്‌ കര്‍മ്മപഥത്തിലേക്ക്‌ പോകുന്ന മസ്തിഷ്ക സന്ദേശങ്ങള്‍ ഇടയ്കെവിടെയൊ വഴിതെറ്റിപ്പോകുന്നു. അതിനുള്ള ഒരു യന്ത്രമാതൃക കണ്ടെത്താന്‍ മോഡേണ്‍ മെഡിസിന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണു.

സാധാരണ ജീവിത സങ്കല്‍പങ്ങള്‍ വിട്ട്‌ മറ്റൊരു ഭാവാത്മക ലോകത്തില്‍ വിഹരിക്കുന്നവരാണു ഓട്ടിസം ബാധിച്ചവര്‍. പലതും കേള്‍ക്കാനോ പലതുമായി പ്രതികരിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ അത്തരം മസ്തിഷ്കകേന്ദ്രങ്ങള്‍ അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിപ്പിക്കാതെയിരിക്കുന്നു. ഈ ഒരവസ്ഥയില്‍ അവരെ എത്തിച്ചത്‌ അവരുടെ അച്ഛനമ്മമാരാണു എന്ന് നിസംശയം പറയാം.

പാരമ്പര്യം വിട്ടുള്ള ദാമ്പത്യം സര്‍വ്വസാധാരണമായതോടെ രോഗാതുരമായ ഒരു തലമുറ ജനിച്ചു തുടങ്ങി. ശിഷ്ടാചാരപ്രകാരമുള്ള ജീവിതം നയിച്ചില്ലെങ്കില്‍ കുട്ടികളില്‍ വൈകല്യമുണ്ടാകുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അന്നുള്ളവര്‍ക്ക്‌ ദാമ്പത്യം ഒരു നേരമ്പോക്കോ ഇന്നത്തെപ്പോലെ മൃഗതൃഷ്ണ തീര്‍ക്കാനുള്ള ഒരുപാധിയോ ആയിരുന്നില്ല. അതു കൊണ്ട്‌ അന്ന് ജനിച്ചിരുന്ന കുട്ടികളില്‍ മസ്തിഷ്ക വൈകല്യങ്ങള്‍ കുറവായിരുന്നു. ആധുനികനു ഇത്‌ സമ്മതമാവില്ല എന്നറിയാം. എങ്കിലും സത്യമതാണു. നമ്മുടെ ചുറ്റുപാടുമുള്ള പഴയ കുടുംബങ്ങളിലെ കാര്യമൊന്ന് ആലോചിച്ച്‌ നോക്കിയാല്‍ ഇത്‌ മനസിലാകും. അന്നൊക്കെ നാട്ടില്‍ ഒന്നോ രണ്ടോ ബുദ്ധിമാന്ദ്യമുള്ളവരൊക്കെ ഉണ്ടായിരുന്നുള്ളു. ഇന്ന് അതാണോ സ്ഥിതി?

പണ്ട്‌ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും അവള്‍ക്ക്‌ കിട്ടിയിരുന്നു. അന്നവള്‍ക്ക്‌ അന്തര്‍സംഘര്‍ഷങ്ങള്‍ കുറവായിരുന്നു. ഇന്ന് കുടുംബങ്ങള്‍ ഭൂരിഭാഗവും അണുകുടുംബങ്ങളായി. ദമ്പതികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും കുറഞ്ഞു. പ്രൊഫഷന്റെ തിരക്കുകളും സമ്മര്‍ദ്ദവും വേറെ. അതിനിടയിലാണു അറിഞ്ഞോ അറിയാതെയോ ഒരു ജീവന്‍ പിറവിയെടുക്കുന്നത്‌. പലര്‍ക്കും അത്‌ വിളിക്കാതെ വരുന്ന അതിഥിയാണു.

പാരമ്പര്യത്തിലൂടെ സ്വാംശീകരിക്കുന്ന സാരവത്തായ ഒരു ജീവിതത്തിന്റെ രൂപരേഖ ഓരോരുത്തരുടേയും ബോധത്തില്‍ ഉണ്ടായിരിക്കും. അതുപോലെ ഒരു ആധുനിക ജീവിതം വേറെയുമുണ്ട്‌. ഇവ തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ അന്തര്‍സംഘര്‍ഷം ഉണ്ടാകും. ഉള്ളില്‍ പ്രതിഷ്ഠിതമായ സാരവത്തായ ജീവിത ബോധത്തെ മറച്ചു കൊണ്ട്‌ താല്‍ക്കാലികമായ ആധുനിക ലോകത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ആന്തരികമായി ഉണ്ടാകുന്ന പ്രതിഷേധമല്ലേ അനന്തരതലമുറകളില്‍ ഓട്ടിസമായി പ്രകടീഭവിക്കുന്നത്‌?

മഠപ്പുരവൈദ്യത്തിലൊക്കെ ബുദ്ധിമാന്ദ്യങ്ങളെ ഇങ്ങനെ കാണാനാണു താല്‍പ്പര്യം.. ഇതുണ്ടാകാതിരിക്കണമെങ്കില്‍ ഹിംസാദി ദശപാപങ്ങള്‍ ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.

ഒന്നിനേയും ദ്രോഹിക്കരുത്‌.
ഒന്നും മോഷ്ടിക്കരുത്‌.
ഒന്നിലും ദുരാശ പാടില്ല.
ഏഷണി പറയുകയോ കഠിനമായ വാക്കുകള്‍ ഉപയോഗിക്കുകയൊ ചെയ്യരുത്‌.
സത്യമേ പറയാവു.
ഇല്ലാത്തത്‌ ഒന്നും ഉണ്ടാക്കിപ്പറയരുത്‌.
ദ്രോഹവിചാരവും പരധനാസക്തിയും പാടില്ല.
സത്യദൃക്കായിരിക്കണം.

ഇതു മനസിലാക്കിയിരുന്ന അമ്മമാര്‍ മക്കളെ അതിനനുസരിച്ചാണു പണ്ട്‌ വളര്‍ത്തിയിരുന്നത്‌. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പഴയ അമ്മമാര്‍ പറഞ്ഞു കൊടുക്കും, 'മകളെ നീയിനി ചക്ക മുറിക്കണ്ട', 'കുമ്പളങ്ങാ കഷണിക്കണ്ട' എന്നൊക്കെ. ചക്കക്കുരു പിളരുമ്പോള്‍ അതിനുള്ളിലിരിക്കുന്ന ജീവനാണു പിളര്‍ത്തപ്പെടുന്നത്‌. കുമ്പളങ്ങ അരിയുമ്പോള്‍ കുരുമുറിഞ്ഞ്‌ അതിലിരിക്കുന്ന ജീവന്‍ ഹിംസിക്കപ്പെടും. ജീവശൃംഘലയില്‍ അതിന്റെ ആന്ദോളനങ്ങള്‍ ഉണ്ടാകുമെന്നും അത്‌ മകളുടെ ഉള്ളിരിക്കുന്ന കുഞ്ഞിലെ ജീവന്റെ ബോധത്തില്‍ ചെന്ന് പറ്റി അതിനെ താറുമാറാക്കുമെന്നും അന്നത്തെ പഠിപ്പില്ലാത്ത അമ്മമാര്‍ വിചാരിച്ചിരുന്നു. എത്ര സമഗ്രമായാണു അവര്‍ ലോകത്തെ കണ്ടിരുന്നത്‌! ഇന്നോ?

ഒരേ ലോഹം പല മൂശകളിലൊഴിച്ച്‌ പലരൂപത്തിലുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കുശവനേപ്പോലെയാണു, പ്രകൃതി ഒരേജീവന്‍ തന്നെ പല യോനികളിലായി പലരൂപത്തില്‍ സൃഷ്ടിക്കുന്നത്‌ എന്നവര്‍ വിചാരിച്ചു. മാനായും മനുഷ്യനായും ഇരിക്കുന്നത്‌ ഒരേജീവസത്ത തന്നെ. പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യം നിഷേധിക്കാന്‍ പണ്ടുള്ളവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട്‌ ചീരയരി പാകന്‍ തുടങ്ങുന്ന ഗര്‍ഭിണി ബി.എച്ഛ്‌.സി പൊടി എടുക്കുന്നതു കണ്ടാല്‍ അവര്‍ തടയും. പകരം മുറിയരി ഇട്ടുകൊടുക്കാന്‍ ഉപദേശിക്കും. മണ്ണില്‍ ഉറുമ്പുകളുണ്ട്‌. അവ ചീരയരി എടുത്തുകൊണ്ട്‌ പോകും. നമുക്ക്‌ ചീര വേണം. ഉറുമ്പിനു അതിന്റെ ഭക്ഷണവും. അതുകൊണ്ട്‌ ഉറുമ്പിനു മറ്റെന്തെങ്കിലും ആഹാരം കൊടുത്ത്‌ ചീര സംരക്ഷിക്കണം. അതിനാണു മുറിയരി. ഇതൊക്കെ അനുശീലിക്കുന്നതു വഴി ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വം ഉള്‍ക്കൊള്ളുകയാണു ഗര്‍ഭിണി ചെയ്യുന്നത്‌. അത്‌ ഉള്ളില്‍ വളര്‍ന്നുവരുന്ന ജീവന്റെ ബോധത്തിലേക്ക്‌ രേഖപ്പെടുമ്പോള്‍ ഉത്തമനായ ഒരു കുഞ്ഞ്‌ ജന്മമെടുക്കും.

ഇന്ന് മത്സരത്തിന്റേതല്ലാത്ത എന്ത്‌ സന്ദേശമാണു കൊടുക്കാനുള്ളത്‌?

അതു പോലെ സഭ്യമായ വാക്കുകള്‍.

രണ്ട്‌ മാസമായാല്‍ കുഞ്ഞ്‌ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും.. പിന്നെ അമ്മ പറയുന്നതും കേള്‍ക്കുന്നതും സൂക്ഷിച്ച്‌ വേണം. അമ്മയുടെ ശബ്ദത്തിലൂടെ-അമ്മ കേള്‍ക്കുന്ന ശബ്ദത്തിലൂടെയും- തന്റെ പാരമ്പര്യ ജനിതകത്തിലിരിക്കുന്ന അര്‍ത്ഥവിന്യാസങ്ങളെ അതിന്റെ ആന്തരികഘടനകളിലേക്ക്‌ കുഞ്ഞ്‌ ഉള്‍ക്കൊള്ളുന്ന കാലമാണത്‌. ആ സമയത്ത്‌ നന്മയും സത്യവും മൂല്യങ്ങളും ശബ്ദമായി ഗര്‍ഭസ്ഥശിശുവിന്റെ ഉള്ളിലേക്ക്‌ ചെല്ലണം. പണ്ടൊക്കെ അതിനു സാദ്ധ്യമായ സമാധാനപരമായ അന്തരീക്ഷമുണ്ടായിരുന്നു.

ഇന്നോ?

വിശ്രമസമയത്തിന്റെ ഒട്ടുമുക്കാല്‍ പങ്കും സ്ത്രീകള്‍ ചെലവഴിക്കുന്നത്‌ ചാനലുകള്‍ക്ക്‌ മുന്നിലാണു. അതില്‍ നിന്ന് ഉയരുന്ന അസംബന്ധങ്ങളും ബഹളങ്ങളും ആക്രോശങ്ങളും അമ്മയ്കൊപ്പം കുഞ്ഞും കേള്‍ക്കുന്നു. അതിനു അനുഗുണമായ ബോധം രൂപപ്പെട്ടാണു കുഞ്ഞ്‌ ജനിക്കുന്നത്‌. അനാശാസ്യ ബന്ധങ്ങളുടേയും അവിഹിത വേഴ്ചകളുടേയും നാടകീയാവതരണങ്ങള്‍ കേട്ട്‌ വളര്‍ന്നാല്‍ കുഞ്ഞും അങ്ങനെയൊക്കെ ആയിത്തീരും. അല്ലെങ്കില്‍ ഈ സമൂഹത്തില്‍ നിന്നു തന്നെ മുഖം തിരിക്കും.

ഓട്ടിസമുള്ളവരില്‍ ഈ രണ്ട്‌ സ്വഭാവങ്ങളും വളരെ പ്രകടമായിക്കാണാം.സമൂഹത്തിന്റെ പൊതു സ്വഭാവം അഴിമതിയും അക്രമവുമാനെന്ന് കേട്ടാല്‍ ജനിക്കുന്ന കുഞ്ഞിനും അഴിമതിയും അക്രമവും ചെയ്യാന്‍ മടിക്കില്ല. ഇന്നത്തെ അമ്മമാര്‍ ആഗ്രഹിക്കുന്നതും അത്തരം കുഞ്ഞുങ്ങളെ പ്രസവിക്കാനാനെന്ന് തോന്നുന്നു. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ അതൊക്കെ ആവശ്യമാണെന്ന ചിന്താഗതിക്കാരാണു ഭൂരിഭാഗം അമ്മമാരും. സീരിയലിലും വാര്‍ത്തകളിലും നാം കാണുന്നത്‌ പൊതുജീവിതമല്ലെന്നും അതില്‍ നിന്നുള്ള വ്യതിയാന(Exception)മാണെന്നും മനസിലാക്കാതെയാണു അവര്‍ അതൊക്കെ കണ്ട്‌ ആസ്വദിക്കുന്നത്‌. ഗര്‍ഭിണി അതാസ്വദിക്കുമ്പോള്‍ അവള്‍ മാത്രമല്ല, അടുത്ത തലമുറകൂടി നശിക്കുന്നു.

മാത്സര്യവും ദുരാശയും പണക്കൊതിയും ഇല്ലാത്തത്‌ പറഞ്ഞുണ്ടാക്കുന്നതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്‌. അവ സ്ട്രെസ്സ്‌ ഉണ്ടാക്കുന്നു എന്ന് നാം അറിയാറില്ല. സ്ട്രെസ്സ് തൈറോയിഡില്‍ മാറ്റമുണ്ടാക്കും. തൈറോയിഡില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഉത്തോലകത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ല് പോലെ ഉള്ളിലിരിക്കുന്ന കുഞ്ഞില്‍ പതിന്മടങ്ങായി ചെന്ന് വീഴും. ജന്മവൈകല്യത്തിനുള്ള സാദ്ധ്യത അവിടെ ആരംഭിക്കുകയായി.

ഇതൊഴിവാക്കാന്‍ അമ്മയാകുന്നവള്‍ സൌമ്യമായിരിക്കണം. തര്‍ക്കിക്കാനോ പിടിച്ചടക്കാനോ പോകരുത്‌. ഇന്ന് ആര്‍ക്കു കഴിയും ഇതിനൊക്കെ? ലോകം സുഖവും സമൃദ്ധവും ശാന്തിപൂര്‍ണ്ണവുമായിത്തീരാന്‍ ഒരു പ്രജയെ ജനിപ്പിക്കുന്നവളാണു താനെന്ന് എത്രപേര്‍ക്ക്‌ ബോധമുണ്ട്‌?

യഥാര്‍ത്തില്‍ ഉത്തമനായ ഒരു കുട്ടിക്കുവേണ്ടിയൊന്നുമല്ല ഇന്ന് ദമ്പതികള്‍ ഇണചേരുന്നത്‌. നൈമിഷികമായ ഒരു സുഖം. അത്‌ അനുഭവിക്കുക. അതിന്റെ ഉപോല്‍പ്പന്നമായി കുഞ്ഞ്‌ പിറക്കുന്നു. ഉത്തമനായ പ്രജയെ ലഭിക്കണമെങ്കില്‍ അതിനു ആദ്യമായി സ്ത്രീക്ക്‌ വേണ്ടത്‌ വിനയമാണു. ഇന്ന് അതില്ല. വിനയം എന്തോ മോശമായ കാര്യമാണെന്നാണു സമൂഹവും ആധുനികരായ മാതാപിതാക്കളും അവളെ പഠിപ്പിച്ച്‌ വച്ചിരിക്കുന്നത്‌. അത്‌ അടിമത്തമാണെന്ന് ഫെമിനിസ്റ്റുകളും പ്രചരിപ്പിക്കുന്നു. മത്സരത്തിന്റേതായ ഈ ലോകത്തില്‍ പൌരുഷമാണു ആവശ്യമെന്ന് ഒരു ധാരണ പരന്നിട്ടുണ്ട്‌. പൌരുഷം വേണ്ടിടത്താവാം. പക്ഷെ ദാമ്പത്യത്തില്‍ അത്‌ പ്രയോജനപ്പെടില്ല. അവിടെ അവള്‍ സ്വീകര്‍ത്താവാണു. അതിന്റെ വിനയം ആദ്യമുണ്ടാകണം. ഇന്ന് അതിനുള്ള സാഹചര്യം കുറവാണു. പലപ്പോഴും പുരുഷനേക്കാള്‍ മികച്ച പഠിപ്പും തൊഴിലുമുള്ളവരായിരിക്കും സ്ത്രീകള്‍. പ്രായം ഏതാണ്ട്‌ സമമായിരിക്കും. പുരുഷനേക്കാള്‍ സ്ത്രീയുടെ പ്രായം കൂടിയിരിക്കുന്ന സാഹചര്യങ്ങളും കുറവല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള കച്ചവടം കൂടിയാകുമ്പോള്‍ വിനയാന്വിതയാകാന്‍ അവള്‍ക്കെങ്ങനെ കഴിയും?

വേറൊന്നുള്ളത്‌,കണ്ടും പരിചയപ്പെട്ടുമാണു കൂടുതല്‍ വിവാഹങ്ങളും ഇന്ന് നടക്കുന്നത്‌. മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായാലും ആലോചിച്ചുറപ്പിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ പരിചയപ്പെടല്‍ തുടങ്ങുകയായി. അതിപരിചയം ദാമ്പത്യത്തില്‍ ആവശ്യമായി വരുന്ന വിനയത്തെ ഇല്ലാതാക്കുന്നു.

ഇങ്ങനെയുള്ള ഈ സമൂഹം കുട്ടികളെ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയാണു ഉത്തമം. സ്ത്രീക്കും പുരുഷനും മദിച്ച്‌ ജീവിക്കാനുള്ള ഒരു സംവിധാനമായി ദാമ്പത്യം ചുരുങ്ങുമ്പോള്‍ കുട്ടികള്‍ അനാവശ്യമാണെന്ന് ആധുനിക സമൂഹം തിരിച്ചറിഞ്ഞാല്‍ ഓട്ടിസമുള്ള അനേക ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌ ഒഴിവാക്കാം.

ദമ്പതിക്രിയയില്‍ സ്ത്രീ സ്വീകര്‍ത്താവാണു എന്ന് പറഞ്ഞല്ലോ. അനേക ലക്ഷം പുരുഷബീജങ്ങളില്‍ നിന്ന് അവള്‍ക്ക്‌ വേണ്ട ഒന്നിനെ അവള്‍ തിരഞ്ഞെടുക്കുമ്പോഴാണു ഗര്‍ഭധാരണം സാദ്ധ്യമാകുന്നത്‌. ആ തിരഞ്ഞെടുക്കുന്ന ഒന്ന് ലോകകണ്ടകനായ രാവണനാകാം. അല്ല്ലെങ്കില്‍ ഭരതനെപ്പോലെ കാളിദാസനെപ്പോലെ അതിപ്രഗത്ഭരാകാം. അത്‌ തിരിച്ചറിയണമെങ്കില്‍ അവളില്‍ സരസ്വതി ഉണരണമെന്ന് പണ്ടുള്ളവര്‍ പറയും. വിനയമില്ലെങ്കില്‍ സരസ്വതി തെളിയില്ല. അറിവാണു സരസ്വതി. എന്താണു സ്ത്രീ അറിഞ്ഞിരിക്കേണ്ടത്‌? ലോകക്ഷേമകരമായി ജീവിക്കാന്‍ കഴിയുന്ന ഒരു പ്രജയെ എങ്ങനെ ഉല്‍പ്പാദിപ്പിക്കാം. അതിസൂക്ഷ്മങ്ങളായ ബീജങ്ങളില്‍ നിന്ന് അത്‌ തിരിച്ചറിയാനുള്ള കഴിവാണു അവള്‍ക്ക്‌ വേണ്ടത്‌. അതില്ലെങ്കില്‍ കുടുംബനാശവും കുലനാശവും വരുത്തുന്ന ലോകകണ്ടകന്മാരായ രാവണാദികളെ അവള്‍ പ്രസവിക്കേണ്ടി വരും. വിനയവും സൌശീല്യവും കൊണ്ട്‌ തനിക്കും സമൂഹത്തിനും യശസ്സുണ്ടാക്കുന്ന ജനിതഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ബീജമേതാണെന്ന് കണ്ടെത്തി സാത്വികമായ ഭാവത്തിലുള്ള അണ്ഡവുമായി മേളിക്കാനുള്ള അനുമതി കൊടുക്കുമ്പോള്‍ അവളിലെ സ്ത്രീത്വം പൂര്‍ണ്ണമാകുന്നു.

എല്ലാ ബീജങ്ങളും എല്ലാ അണ്ഡങ്ങളും സംയോജിച്ച്‌ പ്രജയുണ്ടാകുന്നില്ലെന്ന് അറിയുമ്പോള്‍ ഇതിന്റെ സാംഗത്യം മനസിലാകും. ഈ തത്ത്വം അറിഞ്ഞിരുന്ന പഴയ അമ്മമാര്‍ തങ്ങളുടെ മക്കളെ അതിനനുസരിച്ച്‌ വളര്‍ത്തിയിരുന്നതായിക്കാണാം. ലോകം ആധുനികമായപ്പോള്‍ അതെല്ലാം വിട്ടു.

ഇതിനെല്ലാമപ്പുറം സിന്തറ്റിക്ക്‌ വസ്തുക്കളുടെ അമിതോപയോഗം ഓട്ടിസത്തിനു ഭൌതികമായ ഒരു കാരണമാകുന്നില്ല്ലെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കൃത്രിമവസ്തുക്കള്‍ വാര്‍ദ്ധക്യത്തേ ഉണ്ടാക്കുമെന്നാണു പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌. അതുകൊണ്ട്‌ പ്രകൃതിയില്‍ നിന്നും പച്ചയായി പറിച്ചെടുക്കുന്ന സസ്യജാലങ്ങളെയാണു അവര്‍ ഭക്ഷണമാക്കിയത്‌. അത്‌ ശരീരത്തെ എപ്പോഴും തരുണാവസ്ഥയില്‍ നിലനിര്‍ത്തുമെന്ന് അവര്‍ അനുഭവത്തിലൂടെ മനസിലാക്കുകയും ചെയ്തു.

ഇന്ന് കൃത്രിമമായ ഭക്ഷണങ്ങളുടേയും മരുന്നുകളുടേയും ലോകത്താണു മനുഷ്യന്‍. സ്ത്രീകളാണെങ്കില്‍ ഇത്തരം കൃത്രിമവസ്തുക്കളുടെ വലിയൊരു ഉപഭോക്തൃസംഘം തന്നെയാണു. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാകും. ഒട്ടുമിക്ക പരസ്യവും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണു. ഇതില്‍ തന്നെ അവരുടെ ജൈവപരമായ അസ്വാധീനത്തിനെ മറികടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളവ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്ന് വിചാരിക്കണം. മുഖം മിനുക്കാനും മുടിമോടിപിടിപ്പിക്കാനും രോമം നീക്കം ചെയ്യാനുമുള്ള രാസവസ്തുക്കളില്‍ പലതും ശരീരത്തിനു ഹിതകരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണു. ത്വക്കും മസ്തിഷ്കവും ഒരേകലകള്‍ കൊണ്ട്‌ നിര്‍മ്മിതമായിരിക്കുന്നതിനാല്‍ ത്വക്കിനു ഹിതകരമല്ലാത്തത്‌ മസ്തിഷ്കത്തിനും ഹിതകരമായിരിക്കുകയില്ല. മസ്തിഷ്കത്തിനു ഹിതമല്ലെങ്കില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ഋണാത്മകമായി ബാധിക്കും. ആ രേഖപ്പെടുത്തലുകള്‍ ജനിതകങ്ങളിലേക്ക്‌ കൈമാറ്റപ്പെടാന്‍ സാദ്ധ്യതയുണ്ട്‌.

ആര്‍ത്തവരോധത്തിനും ആര്‍ത്തവം തന്നെ നിര്‍ത്തിവയ്ക്കാനുമുള്ള മരുന്നുകള്‍ വിപുലമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു. കൃത്രിമഹോര്‍മ്മോണുകളാണവ. ശരീരത്തിലെ ഹോര്‍മ്മോണ്‍ സന്തുലനത്തെ അത്‌ നിശ്ചയമായും ബാധിക്കും. ഉല്ലാസയാത്രപോകാനോ, വിവാഹത്തില്‍ പങ്കെടുക്കാനോ, ആര്‍ത്തവവേദനകളില്‍ നിന്നുതന്നെ ഒഴിവാകാനോ ആണു ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടുന്നത്‌. കുട്ടികള്‍ ആവശ്യമായി വരുമ്പോള്‍ ആര്‍ത്തവം പുനരാരംഭിച്ചാല്‍ പോരെ എന്നാണു പല പെണ്‍കുട്ടികളുടേയും മനോഭാവം. ഇത്തരം കൃത്രിമവസ്തുക്കളുടെ ഉപഭോഗം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജനിക്കാന്‍ കാരണമാകുമോ എന്നുള്ള പഠനം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയുര്‍വ്വേദത്തിനു ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.

1. പ്രൊഫഷന്റെ ആവശ്യത്തിനായി ബോസിനോട്‌ വിനയാന്വിതമായി പെരുമാറുന്ന സ്ത്രീക്ക്‌ ഭര്‍ത്താവിനോടും കുടുംബത്തോടും വിനയം കാണിക്കാൻ‌ സാധിക്കാതെ വരിക

2. തന്റെ സങ്കല്‍പ ലോകവും ആധുനിക ലോകവും തമ്മില്‍ പൊരുത്തപ്പെടുത്താനാകാതെ പോകുക

3. ഋണാത്മക മൂല്യങ്ങളെ തെറ്റാണന്നറിഞ്ഞുകൊണ്ട്‌ ഉള്‍ക്കൊള്ളുക

4. വിവാഹിതരായിരിക്കെ ദാമ്പത്യേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുക - വിശേഷിച്ചും ഗര്‍ഭിണിയായ ശേഷം

5. സിന്തറ്റിക്ക്‌ വസ്തുക്കളുടെ ഉപഭോഗം

6. മത്സരം, വാശി

ഇവയ്ക്കൊക്കെ ഓട്ടിസമുള്ള കുട്ടിയുടെ സ്വഭാവം സംഭാവന ചെയ്യാനാകുമോ എന്ന് ഒന്ന് ആലോചിച്ച്‌ നോക്കുക. ഇതൊരു നിരീക്ഷണമാണു. ശരിയോ തെറ്റ്‌ എന്ന് ആലോചിക്കില്ലെ?

(കടപ്പാട്: ഗുരുസല്ലാപം)

Friday, November 12, 2010

നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?


ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.

ഭക്ഷണം മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതാണു. എന്നാൽ തിരക്കിനിടയിൽ അത് വേണ്ട വിധത്തിൽ ഉണ്ടാക്കിക്കൊടുത്ത് തൊഴിലിനു പോകാൻ വീട്ടമ്മക്ക് പ്രയാസമായി. മത്സരത്തിന്റെ കാലത്തെ തലമുറ കൂടി കുടുംബ ജീവിതം ആരംഭിച്ചപ്പോൾ പലർക്കും പാചകം അറിയുക കൂടി ഇല്ലാതായിത്തീർന്നു. വീട്ടിലെ അടുക്കളയിൽ സഹകരിച്ച് പഠിച്ചെടുക്കേണ്ട ഒന്നാണു പാചകം. പഠനത്തിനും തുടർന്നുള്ള മത്സരത്തിനും കുട്ടികളെ പാകമാക്കാൻ അമ്മമാർ അവർക്ക് ആദ്യം ഒഴിവാക്കിക്കൊടുത്തത് അടുക്കളയാണു. ജീവിച്ചില്ലെങ്കിലും ബിരുദങ്ങൾ നേടുക. മത്സരിക്കുക എന്നതായി ലക്ഷ്യം.

ഈ ഒരു ഗാപ്പിൽ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് നാമറിഞ്ഞില്ല. ഫ്രിഡ്ജിനു ഒരുപാട് സൌകര്യങ്ങളുണ്ട്. പല ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചു വക്കാം. ഓരോ നേരവും എടുത്ത് ചൂടാക്കി കഴിച്ചാൽ മതി. എന്ത് സൌകര്യം! പല വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണു തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നത്. അത് സ്വൈര്യത തരുമെന്നാണു വീട്ടമ്മമാർ പറയുന്നത്. ടി.വി.കാണാനും സോഷ്യൽ സർവ്വീസ് ചെയ്യാനും ബന്ധുഗൃഹങ്ങൾ സന്ദർശിക്കാനും അത് സഹായിക്കും.

പാചകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വക്കാൻ മാത്രമല്ല എന്തും തണുപ്പിച്ച് സൂക്ഷിക്കാൻ ഉത്തമമാണു ഫ്രിഡ്ജെന്ന ഒരു തിരിച്ചറിവു ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പച്ചക്കറികൾ വാങ്ങി വക്കാം. എപ്പോഴും വില കൂടിക്കൊണ്ടിരിക്കുന്നതും നാം ഉൽ‌പ്പാദനം ഉപേക്ഷിച്ചതുമായ ഒന്നാണത്. അതു കൊണ്ട് സഹായ വിലക്ക് കിട്ടുമ്പോൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു. ഫ്രിഡ്ജിൽ തന്നെ ഒരറയുണ്ട്. ഫ്രീസറാണത്. മാംസവും മത്സ്യവും മിഠായികളും അതിൽ വയ്ക്കാം.

മദ്യപാന ശീലം വർദ്ധിച്ചപ്പോൾ സോഡയും ബിയറും ഫ്രിഡ്ജിനുള്ളിൽ സ്ഥാനം പിടിച്ചു. വട്ട് സോഡക്ക് പകരം തിരിപ്പടപ്പുള്ള സോഡ വന്നതാണു മദ്യപാനത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് സരസനായ ഒരു സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു. ‘ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി ഷോഡയും ഇച്ചരെ പിക്കിളും എടുത്ത് സ്വസ്ഥമായിരുന്ന് അടിക്കാൻ‘ കഴിയുന്ന കാലത്തിലേക്ക് നാം എത്തി. ഇതിൽ അടിപറ്റിയത് സോഡാമേക്കറിനാണു.

ഇങ്ങനെ എന്തു കൊണ്ടും അനുഗ്രമായ ഫ്രിഡ്ജെന്ന ഈ സാധനം നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ഗ്രസിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ!

ഭക്ഷണം കേടാകാതെ ഇരിക്കുന്നു എന്നതാണു ഫ്രിഡ്ജിന്റെ അനുഗ്രഹമായി നാം പറയുന്നത്. എന്താണു അതിന്റെ അർത്ഥം? ഫ്രിഡ്ജിലിരിക്കുന്ന ജൈവ വസ്തുക്കളുടെ ഘടനയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല എന്നല്ലെ? അത് ശരിയാണു. കീടനാശിനികൾ തളിക്കപ്പെട്ടവയാണു നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ അധികവും. കീടനാശിനിയോട് കൂടി നാമത് ഫ്രിഡ്ജിൽ വക്കുമ്പോൾ അവയുടെ ജൈവസ്വഭാവത്തിനു മാറ്റം വരുന്നില്ല എങ്കിൽ എപ്പോൾ നാം അതെടുത്താലും കീടനാശിനിയുടെ രൂക്ഷതയ്ക്ക് കുറവൊന്നും വരില്ല എന്നല്ലെ? അടച്ച ഒരു സംവിധാനമായത് കൊണ്ട് കീടനാശിനി ചുറ്റുപാടും പ്രസരിച്ച് മറ്റ് ഭക്ഷ്യവസ്തുക്കളിലും കയറിപ്പറ്റിക്കൊള്ളും. പച്ചക്കറികൾ തുറന്ന് വച്ചിരുന്നാൽ സൂര്യപ്രകാശവും കാറ്റും അതിലൂടെ കടന്നു പോകുമ്പോൾ ഒരുപരിധി വരെ അതിലെ വിഷത്തിനു കുറവു സംഭവിച്ചേക്കാനിടയുണ്ട്. ഫ്രിഡ്ജിനുള്ളിൽ അതിനുള്ള സാദ്ധ്യതയില്ല.

അണുബാധ കൊണ്ട് സ്വാഭാവികമായും ചീത്തയാകേണ്ട ഭക്ഷ്യവസ്തുക്കളും നാം വാങ്ങിയവയുടെ കൂട്ടത്തിൽ ഉണ്ടാകാം. അവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ട ആ ദ്രവീകരണം സംഭവിക്കില്ല. നല്ലതാണെന്ന് കരുതി നാമത് ഭക്ഷിക്കുകയും ചെയ്യും.

മത്സ്യത്തിലും മാംസത്തിലും പലപ്പോഴും ചോരമയം ഉണ്ടാകാറുണ്ട്. അവയിൽ അണുജീവികൾ പെട്ടെന്ന് വളരും. താഴ്ന്ന ഊഷ്മാവു അണുജീവികൾക്ക് ഏറ്റവും അനുകൂലവുമാണു. അവയാണു നാം പിന്നീടെടുത്ത് ഭക്ഷണമാക്കുന്നത്.

അണുജീവികൾക്കും അണുനാശിനികൾക്കും ഒരുപോലെ സഹവർത്തിത്തൊടെ കഴിയാൻ ഫ്രിഡ്ജ് പോലെ മറ്റൊരാവാസ വ്യവസ്ഥ ഭൂമിയിലുണ്ടെന്ന് തോന്നുന്നില്ല.

ബയോളജിയും, ബയോകെമിസ്ട്രിയും, പതോളജിയും പഠിച്ചവർ പോലും ഫ്രിഡ്ജിനുള്ളിലെ സവിശേഷമായ ആവസവ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് സംശയമാണു.

ഒരു വീട്ടമ്മ ഒരു ജീവശാസ്ത്രജ്ഞയാണെന്ന് സങ്കല്പിക്കുക. വീട്ടിൽ ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണം വിശ്വാസപൂർവ്വം ഭർത്താവിനും കുട്ടികൾക്കും നൽകിയിട്ട് ലാബിൽ പോയി ചെയ്യുന്നത് എന്തായിരിക്കും? അവിടെ ശീതീകരിച്ച അന്തരീക്ഷത്തിൽ വൈറസ് വളരുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുകയും പ്രബന്ധങ്ങൾ എഴുതുകയും ചെയ്യുന്നു. ഇതിൽ ഏതാണു ശരി? അവർ കണ്ടെത്തിയ ശാസ്തസത്യം- തണുപ്പിൽ അണുജീവികൾ വളരും- തെറ്റാണെങ്കിൽ അവർക്ക് ശമ്പളം നൽകുന്നത് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ ധനം പാഴാക്കിക്കളയുമോ? ഇനി അത് സത്യമാണെങ്കിൽ സ്വന്തം ജീവിതത്തോട് അവർ ചെയ്യുന്നത് കൊടും ക്രൂരതയാണു. അണുജീവികളാൽ പരിപൂരിതമായ ഭക്ഷണം അറിഞ്ഞു കൊണ്ട് കുടുംബത്തിനു നൽകുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. അത് ആലോചിക്കാൻ കൂടിയാവുമോ? താൻ ഒറ്റക്കും കുടുംബാഗങ്ങൾ മൊത്തമായും രോഗത്തിനും ജനിതക വൈകല്യങ്ങൾക്കും വിധേയമാകുമാറ് ഒരു ഫ്രിഡ്ജ് അധിഷ്ഠിത ഭക്ഷണ രീതി നടപ്പാക്കാൻ അവർക്കെങ്ങനെ കഴിയുന്നു? അവരുടെ ശാസ്ത്ര ബോധം അതിനു അവരെ അനുവദിക്കുമോ?

ഫ്രിഡ്ജിന്റേയും ഫ്രീസറിന്റേയും തണുപ്പിൽ യാതൊരു അണുജീവികളും വളരില്ലെന്ന് വീട്ടിൽ വിശ്വസിക്കുകയും അത്രയും തണുപ്പിലേ അണുക്കളെ സൂക്ഷിക്കാനാവു എന്ന് ഔദ്യോഗികരംഗത്ത് വാശിപിടിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവൈരുദ്ധ്യം ഇതുവരെ നാമാരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു.

പശുവിനു കുത്തിവക്കാനുള്ള ബീജം ആ തണുപ്പിലാണു സൂക്ഷിക്കുന്നത്. ആ തണുപ്പിൽ അവ ജീവത്തായി ഇരുന്നില്ലെങ്കിൽ പശുവിനെ ഗർഭിണിയാക്കുന്നത് ആരാണു?

സ്ത്രീകളിൽ ‘ഇബ്സി’ ഏർപ്പാടിനുള്ള പുംബീജവും ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീക്ക് വേണ്ടിയുള്ള അണ്ഡവും ഈ തണുപ്പിലാണു സജീവമായി സൂക്ഷിക്കുന്നത്. പശുവിന്റെ കാര്യത്തിൽ ചോദിച്ച പോലെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നില്ല.

പോളിയോക്കുള്ള വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന നാളുകളിൽ ഫ്രീസറുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനുള്ള സൌകര്യം ഉണ്ടാക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത് ചൂടിൽ അവ നശിച്ചു പോകും എന്നത് കൊണ്ടാ‍ണു. അപ്പോൾ അണുക്കൾ നശിക്കാൻ ഫ്രിഡ്ജിൽ വക്കണോ പുറത്ത് വക്കണോ? ശാസ്ത്രം പഠിച്ച മലയാളി ആലോചിച്ച് നോക്കു.

ഹൃദ്രോഗവും കരൾ രോഗവും ഒഴിവാക്കാൻ ആധുനിക വൈദ്യം പോലും ആവശ്യപ്പെടുന്നത് വെയിൽ കൊള്ളാനാണു. എന്താണു അപ്പോൾ ഇതിന്റെ മറുപുറം? ഇരുട്ടിലും തണുപ്പിലും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണു?

പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്. നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്ന രോഗങ്ങളേക്കുറിച്ച് കൂടുതൽ പഠനങ്ങളും മരുന്നുകളും മറുനാട്ടിൽ നിന്നാണു വരുന്നത് ഇത് സംശയാസ്പദമാണു. വെറും സഹാനുഭൂതിയുടെ പുറത്താണു പാശ്ചാത്യനും അവന്റെ മരുന്നു കമ്പനികളും ഇന്ത്യൻ ദരിദ്രന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കരുതാനാവില്ല. സൂര്യനെ കാണാനില്ലാത്ത തണുപ്പുരാജ്യങ്ങളിലെ വിധ്വംസകങ്ങളായ അണുകങ്ങളെ ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടു വരുന്നത് ഉഷ്ണമേഖലാ രാജ്യത്തിലെ കാലാവസ്ഥയ്ക്കുള്ളിലെ ശീകരിക്കപ്പെട്ട ആവസവ്യവസ്ഥകൾ അല്ലെ? ആ രീതിയിൽ ഒരു പഠനം നടത്താൻ ഒരാളുമെന്തേ തയാറാകാത്തത്? അതിൽ ഫ്രിഡ്ജിനും ഏ.സിക്കും ഉള്ള പങ്കിനേക്കുറിച്ച് ആലോചിക്കാത്തത്?

പാശ്ചാത്യ രീതിയിൽ ഭക്ഷണം കഴിക്കുകയും ശീതികരിച്ച മുറികളിലിരുന്നു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളും യുവാക്കളും കൂടുതൽ രോഗികളും അല്പായുസ്സുകളുമായി മാറുന്നത് കാണുമ്പോൾ ഈ ഒരു ചോദ്യത്തിനു പ്രസക്തിയേറുന്നു.

Wednesday, November 10, 2010

ഒറിജിനൽ വ്യാജനാരാണു?

വീണ്ടും അല്പം ആശുപത്രിക്കാര്യമാകാം.

അലോപ്പതി ഡോക്ടറന്മാരുടെ സംഘടന വ്യാജന്മാരെ പിടികൂടണമെന്നുള്ള വാശിയിലാണു. ആയുർവ്വേദക്കാർക്കുമുണ്ട് ആ ആവേശം. ഹോമിയോക്കാരും യൂനാനിക്കാരുമൊന്നും അത്ര സജീവമായിട്ടില്ല. വ്യാജഡോക്ടറന്മാരുടെ വേട്ടക്കുള്ള സന്നാഹം കാണുമ്പോൾ സത്യത്തിൽ ചിരിയാണു വരുന്നത്.

ഡോക്ടർ എന്ന് പറയുന്നത് ഏതു കൊജ്ഞാണനും എത്തിച്ചേരാവുന്ന ഒരു പദവിയല്ല. അതിനു നന്നായി പഠിക്കണം. അല്ലെങ്കിൽ തന്തക്കും തള്ളക്കും നല്ല പൂത്ത കാശു വേണം. നമുക്ക് നന്നായി പഠിക്കുന്നവരുടെ കാര്യമെടുത്താൽ മതി. മറ്റേ കക്ഷികളെ യഥാർത്ഥത്തിൽ വ്യാജന്മാരുടെ പട്ടികയിൽ തന്നെയാണു പെടുത്തേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷയിൽ കൂടുതൽ മാർക്കുള്ള ഒരുവനെ പുറത്ത് നിർത്തിയിട്ട് കാശുകൊണ്ട് സീറ്റ് കരസ്ഥമാക്കിയവൻ നേടുന്ന ഡിഗ്രി വ്യാജമായ ഡിഗ്രിതന്നെയാണു. അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ. അതെന്തുമായിക്കോട്ടെ. വിഷയമതല്ല.
എക്കാലത്തും ഒരു ഡോക്ടറുടെ പണിയെന്താണു?

ആരോഗ്യാർത്ഥികളെ പരിശോധിച്ച് വേണ്ടത് ചെയ്ത് അവരെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരിക. അതിനുള്ള പഠിപ്പാണു അഞ്ചും പിന്നെ ഒന്നരയും വർഷം കൊണ്ടവർ നേടുന്നത്. അങ്ങനെ വിദഗ്ധനാകുന്ന ഒരാൾ വ്യാജന്മാരെ എന്തിനു പേടിക്കണം? തനിക്കറിയാവുന്ന തൊഴിൽ വൃത്തിയായി ചെയ്താൽ പോരെ?

വ്യാജൻ എന്ന് പറയുന്നത് അക്കാദമിക്ക് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരേയാണു. അല്ലെ?

അതായത് വെൽഡിങ്ങ് നടത്തിക്കൊണ്ടിരുന്ന ഒരുവൻ പെട്ടെന്ന് ഒരു ദിവസം ബോർഡ് വച്ചു കളയുന്നു: “ഞാൻ ഡോക്ടറാണു. നിങ്ങളെ ചികിത്സിച്ചു കളയും”. ആരോഗ്യാർത്ഥികൾ നേരെ പോയി അയാളുടെ മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങുന്നു. അയാൾ കാശുണ്ടാക്കും. ഇതാണു വ്യാജവൈദ്യത്തിന്റെ ഒരു ലൈൻ.

ഇവിടെ ഒരു ചോദ്യമുണ്ട്. വെൽഡിങുകാരൻ ഡോക്ടറാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ എത്ര പേർ രക്ഷപ്പെടും? കാലന്റെ ഫ്രാഞ്ചൈസി വേറെ അന്വേഷിക്കണോ? പക്ഷെ അങ്ങനെ ഒരു പ്രതിഭാസം കാണുന്നില്ല. അംഗീകാരമുള്ള ഡോക്ടേഴ്സിനേക്കാൾ കൂടുതൽ അംഗീകാരമില്ലാത്തവർ ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിൽക്കുന്ന പെമ്പിള്ളാർ, നഴ്സുമാർ- റിട്ടയർ ചെയ്തതും അല്ലാത്തതും-, പട്ടാളത്തിൽ നിന്നും പിരിഞ്ഞ കമ്പോണ്ടറന്മാർ, തലവേദനയാണോ എന്ന് ചോദിച്ച് പരസെറ്റമോൾ പ്രിസ്ക്രൈബു ചെയ്യുന്ന സുഹൃത്ത് , കണ്ടും കേട്ടും ബോർഡ് വച്ചും ബോർഡ് വക്കാതെയും ചികിത്സിക്കുന്ന നാടി നാടോടി നായാടി അട്ടപ്പാടി തുടങ്ങി വ്യാജന്മാരുടെ ഗണത്തിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അലോപ്പതി ഡോക്ടറന്മാരുടെ നിർവ്വചനമനുസരിച്ച്. ഇത്രയും പേർ ചികിത്സ നടത്തിയിട്ടും പക്ഷെ ജനസംഖ്യക്ക് ഒരു കുറവുമില്ല. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ അംഗീകാരമുള്ള ഡോക്ടറന്മാരുടെ അടുത്ത് പോയി രോഗം മൂർച്ഛിക്കുന്നവരും മരിക്കുന്നവരുമാണു കൂടുതൽ. വ്യാജന്മാരുടെ അടുത്ത് ചെന്ന് വഷളാകുന്നവർ നന്നേ കുറവാണു. ഇതിന്റെ ലോജിക്ക് സിമ്പിളാണു. ഒരു മനുഷ്യൻ ജീവിച്ചിരുന്നാലേ തനിക്ക് ആ ഒരു രോഗിയേ തുടർന്നും കിട്ടു എന്ന് വ്യാജനറിയാം. മറ്റേക്കക്ഷികൾ രോഗിയെ കടുംവെട്ട് വെട്ടിക്കളയും. ആശുപത്രിയുടമ കൊടുത്ത നിർദ്ദേശം അതാണു.

രണ്ട്: കരുതൽ.

ഒരു കയ്യബദ്ധം പോലും പറ്റാതെ നോക്കണം. വ്യാജമായിട്ട് ചെയ്യുന്ന പണിയാണു. റിസ്കുണ്ട്. ഒരിക്കൽ പാളിയാൽ പണി എന്നെന്നത്തേക്കും പാളും. ചിലപ്പോൾ അകത്ത് പോയി കിടക്കേണ്ടി വരും. അതു കൊണ്ട് അംഗീകാരമുള്ളവർ കാണിക്കുന്ന ജാടകൾ പറ്റില്ല. സൂക്ഷ്മത ഏറും. രോഗിയോട് സൌ‌മ്യമായി പെരുമാറാൻ അവർ നിഷ്കർഷിക്കും. പരമാവധി അപകടം കുറഞ്ഞ മരുന്നേ കൊടുക്കു. ഫീസും ന്യായമായിരിക്കും. രോഗിയേയും ബന്ധുക്കളേയും സമാധാനിപ്പിക്കാനും കയ്യിലെടുക്കാനും വ്യാജന്മാർ ശ്രദ്ധിക്കും. ഒരാവശ്യം വന്നാൽ വീട്ടിൽ ചെന്നും ചികിത്സിക്കും.

ഇനി, ചികിത്സയുടെ കാര്യത്തിൽ വ്യാജനും ഒറിജനലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെക്കാലത്ത് എങ്ങനെയാ ചികിത്സ നിശ്ചയിക്കുന്നത്? ഒരു ഡോക്ടർക്ക് അതിൽ എന്തും മാത്രം പങ്കുണ്ട്?

ഒരു രോഗി ആശുപത്രിയിൽ ചെന്നാൽ ഡോക്ടർക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല. ആശുപത്രി മാനേജുമെന്റ് അതിനു സമ്മതിക്കില്ല. ഡോക്ടർ കുറേ ടെസ്റ്റുകൾ ആദ്യം എഴുതി കൊടുക്കണം. ആ ചിറ്റും കൊണ്ട് ഐ.ടി.ഐക്കാരേയും ഡിപ്ലോമാക്കാരേയുമാണു പിന്നെ പോയി കാണുന്നത്. അവരാണു ആ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയില്ല. റിപ്പോർട്ടിന്റെ താഴെ ഒപ്പിടുന്ന ഡോക്ടർക്കും അറിയില്ല. ശേഷം ഭംഗിയായി അച്ചടിച്ച ഒരു കടലാസ് കിട്ടും. റിപ്പോർട്ട്. റിപ്പോർട്ടിൽ രോഗത്തിന്റെ വിശദവിവരങ്ങൾ കാണും. ഈ റിപ്പോർട്ട് തെറ്റാകാനും ഇടയുണ്ടെന്ന കുറിപ്പോടെ. അത് വായിക്കാനുള്ള അക്ഷരജ്ഞാനമുണ്ടായാൽ മതി, രോഗമെന്താണെന്നറിയാം. അപ്പോൾ രോഗം നിശ്ചയിക്കാൻ യഥാർത്ഥത്തിൽ ഒരു ഡോക്ടറുടെ ആവശ്യമുണ്ടോ?

ഇനി രോഗമാനേജുനെന്റാണു. അതിലാണു മരുന്നുകൾ വരുന്നത്. മരുന്ന് നിശ്ചയിക്കാൻ ഇഷ്ടം പോലെ കൈപ്പുസ്തകങ്ങൾ ഉണ്ട്. മുൻപ് പറഞ്ഞ എഴുത്തും വായനയും അറിയാമെങ്കിൽ അതിലേതെങ്കിലും ഒന്ന് വായിച്ച് നോക്കാം. ഇല്ലെങ്കിൽ മെഡിക്കൽ റെപ്പുകൾ പറഞ്ഞു തരും. അത് വച്ച് കാച്ചിയാൽ മതി. ചികിത്സ തീർന്നു. ഇതിൽ എവിടെയാ ഒരു ഡോക്ടറുടെ പ്രതിഭ ആവശ്യമുള്ളത്? ഇത്രയും ചെയ്യുന്നതിനു 5 കൊല്ലം പഠിക്കേണ്ടതുണ്ടോ? ഇതിനു വ്യാജനായാലെന്ത്? അവ്യാജനായാലെന്ത്?

അപ്പോൾ അംഗീകരാമുള്ള ഡോക്ടറന്മാ‍ർ മനസിലാക്കേണ്ട കാതലയ കാര്യം എന്താണെന്ന് വച്ചാൽ അവർ ഇനിയെങ്കിലും വല്ലവരും പറയുന്നത് കേട്ട് എന്തൊക്കെയോ ചെയ്യുന്നത് നിർത്തി നേരിട്ട് ചികിത്സ ആരംഭിക്കാൻ ശ്രമിക്കണം. അതിനുള്ള ആർജ്ജവവും വിനയവും ഉണ്ടാകണം. തങ്ങൾ തങ്ങളേപ്പോലുള്ള മനുഷ്യരേയാണു ചികിത്സിക്കുന്നതെന്ന് ഓർക്കണം. ഡോക്ടറന്മാർ തങ്ങളുടെ പണി ആത്മാർത്ഥതയോടെയും മികവോടേയും ചെയ്യാനാരംഭിച്ചാൽ ആരോഗ്യാർത്ഥികൾ അന്വേഷിച്ച് വരും. ദൈവത്തേപ്പോലെ കണക്കാക്കും. സമ്പത്തും ഉണ്ടാകും. വ്യാജനു ചെയ്യാൻ പറ്റാത്തത് ഒരു ഒറിജനലിനു ചെയ്യാൻ പറ്റണം. അതിനു പകരം പോലീസിനെ കൊണ്ട് നടന്ന് റെയിഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. വ്യാജൻ ഈ പണി കള്ളമാണെന്നറിഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തയാളാണു. കക്കാനറിയാവുന്നവനു നിക്കാനുമറിയാമെന്ന് ഓർത്താൽ നന്ന്.

Tuesday, November 2, 2010

ആശുപത്രി സന്ദർശനം

സാധരണയായി, രോഗികളെ കാണാൻ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ആശുപത്രികളുടെ നിഗൂഡത. അവ ആതുരാലയങ്ങൾ അല്ലാതായി മാറിയിരിക്കുന്നു. രണ്ട്, രോഗികൾ ഈ ആശുപത്രി വാസം സുഖകരമായ അവസ്ഥയായി എടുത്ത് രോഗത്തെ ഹരമായി കൊണ്ടുനടക്കുന്നു. വീട്ടിലും ചുറ്റുപാടും കിട്ടാത്ത ഒരു പരിഗണന രോഗക്കിടക്കയിൽ കിട്ടുന്നു. ബൈസ്റ്റാൻഡർക്കും ഉണ്ട് ചില സുഖങ്ങൾ.

ന്നത്തേത് എന്തായാലും ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. അടുത്ത ബന്ധുവാണു പ്രതി. പക്ഷെ ആ സന്ദർശനം കൊണ്ട് ഗുണമുണ്ടായി. ആശുപത്രികളിലെ പുതുരീതികൾ കുറച്ചൊക്കെ അറിയാൻ പറ്റി.

നിവർന്നു നിൽക്കാൻ പ്രയാസമുള്ളയാളാണു രോഗി. കിടക്കയിൽ തന്നെ ചിലപ്പോൾ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കേണ്ടി വരും. അത്തരമൊരു അവസ്ഥയുണ്ട്. ആശുപത്രിയിലാകുമ്പോൾ ഇതിനു സഹായം കിട്ടും എന്നാണു നമ്മുടെ വിചാരം. അരിപ്രാവുകളെ അതിശയിപ്പിക്കുന്ന സ്നേഹശീലരും ശുശ്രൂഷിക്കാൻ വൈമുഖ്യമില്ലാത്ത നഴ്സുമാർ ഉണ്ടല്ലോ. ബന്ധു പറഞ്ഞത് കേട്ടപ്പോൾ അത് ശരിയല്ലെന്ന് പിടികിട്ടി.

രോഗി സ്ത്രീയാണു. അതു കൊണ്ട് സ്ത്രീകൾ സഹായിക്കാനുണ്ടാകുന്നതാണു ഉചിതം. നിർഭാഗ്യവശാൽ സ്ത്രീകളെപ്പറ്റി ഒട്ടും നല്ലതല്ലാത്ത അനുഭവമാണവർക്കുണ്ടായത്. ബട്ടർഫ്ലൈ ഘടിപ്പിക്കുമ്പോൾ നഴ്സിണികൾ പിറുപിറുക്കും. ‘എന്തൊരു കട്ടിയാ തള്ളേടെ തൊലിക്ക്”. കഴിവതും അത് വേദനാജനകമായിട്ടായിരിക്കും അവസാനിക്കുക.

-“കരയണ്ട അമ്മച്ചി, അസുഖം വരുമ്പോ ഇതൊക്കെ സഹിക്കണം”.

കിലുകിലെ ചിരിച്ചു കൊണ്ട് നഴ്സിണിക്കൂട്ടം വിടവാങ്ങുന്നു. സംഘത്തിനു പിൻപറ്റി നിൽക്കുന്ന ഒന്നു രണ്ട് മെയിൽ നഴ്സുകൾ കാണും. അവരാണു പിന്നെ സമാധാനിപ്പിക്കുക.

-‘സാരമില്ല അമ്മച്ചി. മാറിമാറി കുത്തുന്നതല്യോ. ഇച്ചരെ നീരുണ്ട്. വേദന കൂടുവാണേ പറഞ്ഞാ മതി, എടുത്ത് മാറ്റിയേക്കാം”.

വേറൊന്നു ബഡ് സ്പ്രെഡ് മാറുമ്പോഴാണ്. രോഗി കാശ് കൊടുത്ത് വാങ്ങി ഏൽ‌പ്പിക്കുന്ന സാധനം. അതൊന്ന് മാറ്റിക്കൊടുക്കാൻ പറയുമ്പോൾ, “നിങ്ങക്കെന്താ അതൊന്നു മാറിയാൽ” എന്നാകും മറുചോദ്യം. അതിനും പുരുഷ നഴ്സിന്റെ സഹായം തേടേണ്ടി വന്ന അവസ്ഥയിലായി രോഗിയുടെ ബന്ധുക്കൾ. ഇതൊക്കെ സർക്കാർ ആശുപത്രിയിലെ സംഭവമല്ല. നല്ല പരിചരണം കിട്ടുമെന്ന് നാം സങ്കല്പിക്കുന്ന സ്വകാര്യ ആശുപത്രിയിലേതാണു.

തിന്റെ കാതലായ ഭാഗം ആശുപത്രികളേപ്പറ്റിയല്ല. സ്ത്രീയേപ്പറ്റിയാണു. സ്ത്രീയുടെ ജീനുകൾ പുരുഷനിലേക്ക് മാറിപ്പോയെന്നു തോന്നുന്നു. കരുതൽ സ്ത്രീസഹജമാണെന്നാണു എന്റെ വിചാരം. അതെന്റെ അമ്മയിൽ നിന്നു ഞാൻ മനസിലാക്കിയതാണു. എന്നോടുള്ള അമ്മയുടെ കരുതലിന്റെ ചൂട് ഇന്നും എന്റെ നെഞ്ചിലുണ്ട്. കുലീനയായ ഏതു സ്ത്രീയെയും അമ്മയെപ്പോലെ കരുതാൻ പ്രേരിപ്പിക്കുന്നതും അതാണു. പക്ഷെ ഏറ്റവും കരുതൽ വേണ്ട ശുശ്രൂഷയുടെ മേഖലയിൽ അതിന്നു സ്ത്രീയിൽ നിന്നു കിട്ടാതായി എന്നാണു മനസിലാക്കാൻ കഴിയുന്നത്.

സ്ത്രീ സ്ത്രീയോട് മോശമായി പെരുമാറുന്ന ഒരു രംഗമേ പണ്ട് ആശുപത്രികളിൽ ഉണ്ടായിരുന്നുള്ളു. പ്രസവവാർഡ്. മിക്ക ഗൈനക്കോളജിസ്റ്റുകളും നല്ല തെറി പറയും. പെറാൻ കിടക്കുന്ന പെണ്ണിനെ അപമാനിച്ചാണു പ്രസവിപ്പിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനാദ്യം കേൾക്കുന്നത് പച്ചത്തെറിയാകുന്നത് ഈ ആശുപത്രി ഇടപാടിൽ മാത്രമാണു.

തു പഴയ കഥ. ഇന്നു മിക്കവാറും രംഗങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ മറിയുകയാണു. ആണു പെണ്ണാകുന്നു. മീശയെടുത്തും നാണംകുണിങ്ങിയും സ്നേഹവും കരുതലും കാണിച്ചും ആണു സ്ത്രൈണതയിലേക്ക് ചുവട് മാറുന്നു. കുട്ടിയേ നോക്കാനും കുപ്പിപ്പാൽ കുടിപ്പിക്കാനും അവർ തയ്യാർ. സ്ത്രീ ക്യൂവിൽ നിക്കുമ്പോൾ കുട്ടിയെ കളിപ്പിച്ച് കരയാതെ നിർത്തുന്നതും പുരുഷസ്ത്രീ.

രസ്പരമുള്ള ഈ സ്വഭാവമാറ്റം ഇരുവരുടേയും ആന്തരവ്യവസ്ഥകളിൽ എന്തു മാറ്റമുണ്ടാക്കുന്നു എന്ന് നാം പഠനം നടത്താൻ ആരംഭിച്ചിട്ടില്ല. വമ്പിച്ച തോതിലുള്ള ഗർഭധാരണശേഷിക്കുറവ് ഇതുമായി ചേർത്ത് വായിക്കാമോ?