Tuesday, August 11, 2009

H1N1 ന്റെ പ്രയോക്താക്കൾ ആര്?

പന്നിപ്പനി അനാവശ്യമായി ആശങ്കപ്പെടേണ്ട ഒരു രോഗമാണെന്ന് തോന്നുന്നില്ല. കാര്യവിവരമുള്ളവർ അതിനെ അങ്ങനെ കരുതുന്നുമില്ല. പന്നിപ്പനിയെ ഭീഷണമാക്കുന്നത് മാദ്ധ്യമങ്ങളാണു. അക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണു. പന്നിപ്പനിക്ക് ആസ്പദമെന്ന് പറയുന്ന H1N1 വൈറസ് പുതിയ ഒരിനമല്ല. അവയെക്കുറിച്ച് പഠനങ്ങൾ മുൻപ് തന്നെ നടന്നിട്ടുണ്ട്. ആ മാന്യവൈറസ്സ് അല്ലലുകളോ ആവലാതികളോ ഇല്ലാതെ ജീവിച്ച് പോരികയായിരുന്നു. അതിനെ മനുഷ്യജന്തുവിൽ കണ്ടെത്തി എന്ന് പറയുന്നിടത്താണു ഈ കോലാഹലമൊക്കെ തുടങ്ങുന്നത്. അതും അത്രയങ്ങ് അപ്രതീക്ഷിതമോ അവിചാരിതമോ ആണെന്ന് വിശ്വസിക്കാനുമാവില്ല.

ഇക്കഴിഞ്ഞ മേടത്തിൽ മെക്സിക്കോവിലും അമേരിക്കയിലും അവന്റെ അസാധാരണമായ വ്യാപകത്വം ഉണ്ടായി എന്ന് ആരോഗ്യക്കച്ചവടക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നു. അത് പൊതുജന നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു അറിയിപ്പായിരുന്നു എന്ന് വിചാരിക്കണ്ട. കാരണം പ്രചരണത്തിന്റെ പോക്ക് അതിനു അനുഗുണമായിരുന്നില്ല. വൈറസിന്റെ ആഗമനം നടുക്കുന്ന വിധത്തിൽ ആകാൻ WHO എന്ന കഴമ്പില്ലാ കമ്പനി സഹായിച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഘടന നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കടന്നിരിക്കുകയാണ്. അത് നിലവിൽ വന്നതിനു ശേഷം ഹെൽത്ത് ബിസിനസ്സ് വർദ്ധിച്ചതല്ലാതെ ആഗോളതലത്തിൽ മനുഷ്യന്റെ ആരോഗ്യത്തിനു എന്തു ഗുണമുണ്ടായിട്ടുണ്ട്? ഈ ഒരു കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആദ്യം അത് ചെയ്യണം. എന്നിട്ട് വേണം അവർ പറയുന്നത് കേൾക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

മനുഷ്യന്റെ ആരോഗ്യപരിപാലനരംഗത്ത് ആധുനിക വൈദ്യം അമ്പേ പരാജയപ്പെട്ട് നിൽക്കുകയാണു. യഥാർത്ഥ രോഗങ്ങളേക്കാൾ ആശുപത്രിജന്യ രോഗങ്ങൾ കൂടിയിരിക്കുന്നു. ഇത് മനസിലാക്കാൻ സാമാന്യ യുക്തി മതി. പക്ഷെ ആധുനിക കാലത്ത് ആ ഫാക്കൽറ്റി പ്രയൊജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല.

ഒരു രോഗവുമായി ആശുപത്രി കയറുന്ന വ്യക്തി പണ്ടേപ്പോലെ പൂർണ്ണ ആരോഗ്യത്തോടേ അല്ല തിരിച്ചു വരുന്നത്. ഒട്ടനവധി രോഗങ്ങളുടെ വിത്തുകളുമായിട്ടായിരിക്കും മടക്കം. പിന്നെ അതിന്റെ ചികിത്സയായി. ഇത് ചാക്രികമായി തുടരും. അത് അവസാനിക്കുന്നത് രോഗിയുടെ മരണത്തിലോ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിലോ ആയിരിക്കും. അതു വരെ ആ രോഗി ആശുപത്രി വ്യവസായത്തിനു ഇരയാകുകയാണു. ഈ വസ്തുത കണ്ടില്ലെന്ന് നടിക്കാനാണു രോഗിക്കും ബന്ധുക്കൾക്കും താൽ‌പ്പര്യം. രോഗവും ചികിത്സയും അഭിമാനത്തിന്റെ പ്രശ്നമാണിന്ന്. രോഗി രക്ഷപ്പെടുന്നില്ലെങ്കിൽ കൂടി കൂടുതൽ ചെലവുള്ള ചികിത്സ ചെയ്തു എന്ന് അഭിമാനിക്കാനാണു ലോകർ ഇഷ്ടപ്പെടുന്നത്. ഇതു മുതലെടുത്തുകൊണ്ട് ആശുപത്രികളും ലാബുകളും മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളും തഴച്ചു വളരുന്നു.

രോഗം ചികിത്സിക്കപ്പെട്ട് ഭേദമാകുന്നില്ല എന്ന പ്രതിസന്ധി തരണം ചെയ്യാൻ ലോകം എമ്പാടും മെഡിക്കൽ കമ്പനികൾ - മരുന്നുണ്ടാക്കുന്നതും ആശുപത്രികൾ നടത്തുന്നതും ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്യുന്നതും - പലതരം രോഗങ്ങളുടെ ആശങ്കകൾ പരത്തി ജനതയെ മുൾമുനയിൽ നിർത്തുന്നു. അതിന്റെ ഭാഗമായിട്ടാവില്ലെ പുതുരോഗങ്ങളുടെ കഥകൾ പ്രചരിക്കുന്നത്?

സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ ഒട്ടു മിക്ക രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞിരുന്ന രോഗത്തിന്റെ തന്നെ വ്യതിയാനങ്ങൾ (VARIENTS) ആണ്. പുതിയ രോഗങ്ങൾ അല്ല. അവയെ കീഴടക്കാൻ നിലവിലുള്ള മരുന്നും ചികിത്സാ രീതിയും മതി. പക്ഷെ അത് ധീരമായി പറയാൻ ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.

H1N1 ന്റെ കഥയെടുത്താലും ഒരു സാധാരണ വൈറൽ‌പ്പനിയുടെ ഗണത്തിനു അപ്പുറം അതിനെ പെടുത്താനാവില്ല. പന്നിപ്പനി വൈറസ് ആരേയെങ്കിലും കൊല്ലുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്ന ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടാൽ ഉടൻ മരണകാരണം ഈ വൈറാവിയാണെന്ന് നിശ്ചയിക്കുന്നു. ഇന്ത്യയിലാണു ഈ ശീലം വ്യാപകമായിരിക്കുന്നത്. വിദേശത്ത് പലപ്പോഴും യഥാർത്ഥ മരണകാരണം തന്നെ റിപ്പോർട്ടിൽ ചേർക്കും.

ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രോഗ പഠനങ്ങളിൽ മരണം ഒരു Exeception ആയിക്കാണണം. രോഗമില്ലെങ്കിലും മനുഷ്യൻ മരിക്കും. രോഗിയും മരിക്കും. അതിനു ചില സന്ദർഭങ്ങളിൽ രോഗം ഒരു നിമിത്തമാകാമെന്നേയുള്ളു. ആ തീരുമാനത്തിൽ എത്തെണമെങ്കിൽ അത്രയ്ക്ക് കൂടിയ അളവിൽ ആ രോഗം കൊണ്ട് മരണം ഉണ്ടാകണം. ഇവിടെ അത് സംഭവിക്കുന്നില്ല. എന്നിട്ടും മരണത്തെ ചൂണ്ടിക്കാണിച്ച് ആശങ്കകൾ ഉണർത്തി വിടുന്നത് ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അതിന്റെ വരിക്കാരോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ രോഗബാധിധരിൽ കൂടുതലും പേരും ആരോഗ്യത്തിലേക്ക് മടങ്ങുന്ന ചിത്രം പ്രചരിപ്പിച്ച് ബാക്കിയുള്ളവരെയെങ്കിലും ആത്മവിശ്വാസത്തിലേക്ക് നയിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ പിന്നിൽ മാദ്ധ്യമങ്ങൾ വലിയ എന്തോ ലാഭം പ്രതീക്ഷിക്കുന്നു. പണമായോ അവസരങ്ങളായോ. ഈ കുത്സിതത്വം ചലിപ്പിക്കുവാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വസിക്കണം. മാദ്ധ്യമങ്ങളും ആരോഗ്യ കച്ചവടക്കാരും, NGO കളും ചേർന്ന വലിയ ഒരു ഗൂഡ സംഘം. അവരെ തിരിച്ചറിയുകയാണ് ഇനി വേണ്ടത്.
*****************************************************
മേമ്പൊടി
*****************************************************
  • യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
  • സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
  • ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
  • രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
  • അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
  • (രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)

*****************************************************

അനുപാനം
പന്നിപ്പനിയേപ്പറ്റി മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ശ്രദ്ധിക്കുക
അവ താഴെ ലഭ്യമാണു

ദശമുഖൻ - അതുല്യനടൻ മുരളിക്ക് ആദരാൻ‌ജലി....

വന്നുവന്ന് ഡെറ്റോളും ഗ്ലൌസുമുണ്ടെങ്കിൽ മാത്രം തൊടാവുന്ന വിധമായിക്കഴിഞ്ഞിരിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്. എങ്കിലും അതൊക്കെ മറന്നുകൊണ്ട് കൈയിലെടുക്കാവുന്ന ഒരു മേന്മ ഈ ലക്കത്തിനു (2009 ആഗസ്ത് 16) ഉണ്ട്.

അതുല്യനടൻ മുരളിയെ ആദരിക്കുന്ന നാലഞ്ചു കുറിപ്പുകൾ. അടൂരും എംടിയും ബേബി സഖാവും എഴുതിയ ലേഖനങ്ങളാണു ആദ്യം. അടുത്ത പേജിൽ അതാ കെ.പി.അപ്പൻ! ഇതെന്തു മറിമായം? പരലോകത്തു നിന്നും മാ‍തൃഭൂമിക്ക് ലേഖനങ്ങൾ കിട്ടിത്തുടങ്ങിയോ? ഒന്നല്ല മൂന്നെണ്ണമുണ്ട് അവിടെ നിന്നും.
ഏഡിറ്ററുടെ രാമകമലങ്ങളിൽ ആരായാലും നമിച്ചു പോകും.

പക്ഷെ വാരിക ഒരു ജാഗ്രത്ത് സൃഷ്ടിയായതു കൊണ്ട് പരലോക വിശ്വാസങ്ങൾ മാറ്റിവച്ചു പരതി. ഇതെങ്ങനെ താളുകളിൽ എത്തി? കൃഷ്ണയ്യർ ജഡ്ജിയുടെ കയ്യ് ഇതിലെങ്ങാനുമുണ്ടോ എന്നാണു ആദ്യം സംശയിച്ചത്. ആവിപ്പേച്ചുകൾ സ്വീകരിക്കാനുള്ള മാസ്മരവിദ്യ അദ്ദേഹത്തിനു അറിയാമെന്ന് കേട്ടിട്ടുണ്ട്. അതുവഴിയെങ്ങാനും വന്നതാണോ കടിതങ്ങൾ. അതിന്റെ സൂചനയൊന്നും കണ്ടില്ല.


വലിയ വലിയ നേതാക്കന്മാരൊക്കെ മരിക്കുമ്പോൾ കൂലിക്ക് ആളെ നിർത്തി ചൊല്ലിക്കുന്ന ഒരു പദ്യഭാഗമുണ്ട്. “....ഗോവിന്ദജി അമർ രഹേ ഹോ” (അവസാനത്തെ ആ ‘ഹോ’ അത് ശരിയാണോ എന്ന് സംശയമുണ്ട്. ഗാന്ധിനഗർ 2 സ്റ്റ്രീറ്റ് സിൽമാ കണ്ടതോടെ എന്റെ ആ പ്രാകൃത സംശയം ഒട്ടുമിക്ക മലയാളിക്കും ഉണ്ടെന്ന് ബോദ്ധ്യമായി. പിന്നെ എ.എസ്.പ്രിയ പറഞ്ഞപോലെ അയയിൽ തൂങ്ങിക്കിടക്കുന്ന പോലുള്ള ഹിന്ദി അക്ഷരങ്ങൾ എന്നും ഒരു പ്രാരാബ്ധം തന്നെ!). അതു പോലെ ചത്തവൻ ആ ചന്ദ്രതാരം ജീവിച്ചിരിക്കുമെന്നും ചൊല്ലാറുണ്ട്. അതൊക്കെ ഒരു വികാരം.

അപ്പൻ സാർ മരിച്ചു പോയതായാണു എന്റെ വിശ്വാസം. അതുപോലെ ഭരത്ത് ഗോപിയും. തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയിൽ നിന്നും അദ്ദേഹത്തെ മാറ്റിയപ്പോൾ മുതൽ പിന്തുടർന്ന വാർത്തകൾ അത് ശരി വയ്ക്കുന്നുമുണ്ട്. വിജയന്മാഷിന്റെ കാര്യമാണെങ്കിൽ ചരിത്രം. അതിനു പിണറായി വിജയനോടുള്ള മാദ്ധ്യമവിരോധം സാക്ഷി. എന്നിട്ടും അവർ എങ്ങനെ മാതൃഭൂമിയിൽ ലേഖനമെഴുതി? അതും മുരളി മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ? അതേപ്പറ്റിയൊന്നും ലേഖനത്തിനൊപ്പം ഒരു പരാമർശവുമില്ല. ശുദ്ധമായ ഭാഷയിൽ പറഞ്ഞാൽ അതൊരു വകതിരുവുകേടാണു. അതായത് അതിൽ മാന്യത തീരെയില്ല.

മേപ്പടി ലേഖനങ്ങൾക്ക് ഒരു ഡിസ്ക്ലെയിമർ ഉണ്ട്.
‘അപ്രകാശിത ലേഖനങ്ങൾ‘.

അത് കാണാതെയല്ല ഇത്തരം ആധുനിക പത്രപ്രവർത്തന കൊള്ളരുതായ്മയെക്കുറിച്ച് എഴുതുന്നത്. അപ്രകാശിത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനാവില്ല. പക്ഷെ അത് എന്ന് ഏത് സാഹചര്യത്തിൽ എഴുതി എന്നുകൂടി കാണിക്കുന്നതാണു ഉചിതം. ഇത് പറയാൻ ഒരു കാരണമുണ്ട്. കാലത്തിന്റെ മാറ്റത്തിനു അനുസരിച്ച് ഒരു വ്യക്തിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ആ കാരണം കൊണ്ടാകാം അത് പ്രസിദ്ധികരിക്കാതെ വച്ചതും. അല്ലെങ്കിൽ ഈ സന്ദർഭത്തിനു വേണ്ടിയാവില്ല അത് എഴുതിയത് . ഇതൊന്നും കാണിക്കാതെ ലേഖനങ്ങൾ പ്രസിദ്ധികരിക്കുന്നത് ശരിയല്ല. പശു ലോകത്തിൽ- പത്ര ശുംഭന്മാരുടെ ലോകത്തിൽ - ഇതൊന്നും വിഷയമല്ലായിരിക്കാം. പക്ഷെ വായനക്കാർക്ക അത്രയ്ക്കങ്ങ് ശുഭനാകാൻ പറ്റില്ലല്ലോ.
മേമ്പൊടി
ഓണപ്പതിപ്പിൽ കഥ/ലേഖനം അച്ചടിക്കാൻ എല്ലാ സാഹിത്യജീവികൾക്കും ബഹുസന്തോഷമാണ്. കാരണം കാശ് നേരത്തെ കിട്ടും. കൂടുതൽ കാശു കിട്ടും. സാഹിത്യകാരനും ജീവിക്കണ്ടെ. അല്ലെങ്കിൽ ജോണോ അയ്യപ്പനോ മറ്റോ ആയി ജനിക്കണം.
സാഹിത്യകുതുകികളുടെ ഈ ശീലം മനസിലാക്കിയ ഒരു പശു ഒരിക്കൽ ഒരു പണി പറ്റിച്ചു. ഒരോണത്തിനു എന്ന് പറഞ്ഞ് സകലചവറും വാങ്ങി കുട്ടയിലിട്ടു. കാശുകിട്ടിയാലും, കൂടുതൽ കാശുകിട്ടിയാലും ചരക്ക് അച്ചടിച്ചുവരുന്നത് കാണുന്നത് ഏത് ബുദ്ധിജീവിക്കും ഒരു സുഖമാണു. ചരക്ക് കൊടുത്തവരെല്ലാം ഓണപ്പതിപ്പിനു കാത്തിരുന്നു. ഒടുവിൽ, കഥാപ്രസംഗക്കാർ പറയുന്ന പോലെ ആ മുഹൂർത്തം സമാഗതമായി.
((((((ഠിം)))))))
പ്ലാസ്റ്റിക്ക് കവറിലിട്ട് ഒരു സോപ്പുകട്ട ഫ്രീയുമായി ഓണപ്പതിപ്പ് കയ്യിലെത്തി. ആകാംഷയോടെ കൂട് പൊളിച്ച് ഉള്ളടക്കത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു അക്കാദമി സാഹിത്യകാരന്റെ തലകറങ്ങി. തന്റെ കടിതം ഇല്ല. എന്ന് മാത്രമല്ല പശു നേരത്തെ പറഞ്ഞ ഒരുത്തന്റേയും ചരക്കില്ല. എന്നു മാത്രമല്ല കഥയോ കവിതയോ ലേഖനമോ ഇല്ല. കുറേ സംഭാഷണങ്ങൾ മാത്രം. ഇത് എന്തോന്ന് ഓണപ്പതിപ്പ്?
മൊബൈലിൽ പശുവിനെ വിളിക്കുന്നു. പശു ഒരു തരം വാവിന്റെ മൂഡിലായിരുന്നതുകൊണ്ട് ഭാഷയ്ക്കല്പം കറപറ്റി.
“ചെരച്ചതിനുള്ള കാശ് തന്നല്ലോ. പിന്നെന്താ?”
“പക്ഷെ മാറ്റർ അച്ചടിച്ചിട്ടില്ല...”
“ എനിക്ക് സൌകര്യമുള്ളപ്പോൾ അച്ചടിക്കം.”
അക്കാദമി നടുങ്ങി. ഒരു പത്രാധിപരും തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എങ്കിലും സംശയ നിവർത്തിക്കായി ചോദിച്ചു
“ഓണപ്പതിപ്പിലേക്കല്ലെ വാങ്ങിയത്?”
“അതെ?”
“പിന്നെ കണ്ടില്ല”
“മാസികയുടെ പേരിനു താഴെ അച്ചടിച്ചിരിക്കുന്നത് വായിച്ചില്ലെ? ‘വിശേഷാൽ പതിപ്പ്”
“അപ്പോ നമ്മുടെ കടിതം?”
“വിശേഷാൽ പതിപ്പിൽ കതേം കവിതേം ഒപന്യാസോം ഒന്നുമില്ല. വെറും ഡയലോഗ്സ് മാത്രം. കണ്ടില്ലെ?”
“പിന്നെ നേരത്തെ പറഞ്ഞതോ”
“ശ്ശ്....മേലാൽ ഇങ്ങനെ സംസാരിച്ചേക്കരുത്. ശവം മൂഡ് കളഞ്ഞല്ലോ”
(ഒരു പാക്കറ്റിൽ 3 എണ്ണമുള്ളതല്ലെ, 2 എണ്ണം ആരാ കളഞ്ഞത് - അശരീരിയായി കളമൊഴി)
“ഇനി ഇതുപോലെന്തെങ്കിലും പറഞ്ഞോണ്ട് വന്നാൽ ഒരക്ഷരം അച്ചടി മഷിപുരളില്ല എന്ന് ഓർത്തോണം.”
(കട്ട്)
അക്കാദമി സാഹിത്യകാരൻ അടങ്ങി. ഒരല്പം പുറംവരുമാനം കിട്ടുന്ന വഴി അടയ്ക്കണ്ട എന്ന് തീരുമാനിച്ചു.
ഓണപ്പതിപ്പിനു പകരം വിശേഷാൽ‌പ്പതിപ്പെന്ന് ഒരു ഡിസ്ക്ലെയിമർ ഇട്ടതുകൊണ്ടുള്ള കൊണ്ടുള്ള ഫലം. മാസികയ്ക്ക് തുടർന്നു വന്ന 51 ലക്കങ്ങളിലേക്ക നല്ല സ്വയമ്പൻ മാറ്ററായി. പ്രശസ്തരുടെ രചനകൾ ശേഖരിക്കാനുള്ള പശുബുദ്ധിയെങ്ങനെയുണ്ട്?
മാട്ടുപ്പെട്ടിയിൽ സൂക്ഷിക്കണ്ടത് ഇത്തരം ബീജങ്ങളാണു.

Monday, August 10, 2009

പന്നിപ്പനിക്ക് തുല്യം പന്നിപ്പനി മാത്രം

നൂറു കോടി പത്തു ലക്ഷം ദാരിദ്യവാസികളും അവരേയൊക്കെ ഞെക്കിപ്പിഴിഞ്ഞ് ജീവിക്കുന്ന പത്തോ പന്ത്രണ്ടോ ലക്ഷം മാന്യന്മാരുമുള്ള ഒരു നാടാണു ഇന്ത്യ. അതിൽ 400 ക്ടാങ്ങൾക്ക് പന്നിപ്പനിയുണ്ട് എന്ന് സർക്കാർ ഗുമസ്തന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ നാലു പേർ ഇഹലോകവാസം വെടിഞ്ഞു.

വളരെ അലാമിങ്ങായ ഒരു സിറ്റുവേഷനാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹം അത് സ്വന്തം നിലയിൽ പറഞ്ഞതാകാൻ ഇടയില്ല. ഗുമസ്താവികൾ എഴുതിക്കൊടുത്തതാകും ആ ഭീതി.അതിനുള്ള ചില്ലറ ഡോളറായിത്തന്നെ അവന്മാർക്ക് മറ്റേവന്മാരിൽ നിന്ന് കിട്ടിക്കാണും. എല്ലാ മാദ്ധ്യമ ജീവികളും ആ ഭീതി തിന്നു തൂറി. അവനും കിട്ടിയിട്ടുണ്ടാവും കാശ്.

സാധാരണ ഒരു ഇന്ത്യാക്കാരനു ഭയം ഉളവാക്കുന്ന ഒന്നും ഈ പന്നിപ്പനി മരണത്തിലില്ല. ദിവസവും അതിൽ കൂടുതൽ അസ്വാഭാവിക മരണങ്ങൾ അവന്റെ ചുറ്റും നടക്കാറുണ്ട്. നിയമം അനുസരിക്കാൻ കൂട്ടാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അപകടമരണങ്ങൾ ഒരു ഉദാഹരണം. വണ്ടി തട്ടി തന്നെ എത്ര പേരാണു ദിനം പ്രതി മരിക്കുന്നത്. എന്നിട്ടും ആരെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ടോ? അത് മോണിറ്റർ ചെയ്യുന്നുണ്ടോ? പ്രതികളെ കണ്ടെത്തി വിലക്കുന്നുണ്ടോ? പാവം ഒരു വൈറസ്സിന്റെ കാര്യം വന്നപ്പോൾ എല്ലാ കീഴ്വഴക്കങ്ങളും മറന്നു. അതു പോകട്ടെ. വർഗ്ഗീയ ലഹളകളിൽ എത്ര പേരാണു മരിക്കുന്നത്? എന്നിട്ട് കാര്യമായ എന്തു നടപടിയുണ്ടായി. ഡോക്ടറന്മാരുടെ കൈതെറ്റു കൊണ്ട് മരിക്കുന്നുവരുടെ കാര്യം എടുക്കാം. കുറ്റം തെളിഞ്ഞാലെങ്കിലും അത്തരക്കാരെ പാടത്ത് പണിയ്ക്കയക്കാറുണ്ടോ? ഇതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

അതൊക്കെ വിടാം. സാധാരണ പനി, ചിരങ്ങ്, ആശുപത്രികളിലെ ഐ.സികളിൽ കിടക്കുന്നത് കൊണ്ടുണ്ടാകുന്ന അസുഖങ്ങളും മരണങ്ങളും ആരുമെന്താണു പരിഗണിക്കാത്തത്?

ഇതാണു ഇപ്പോഴും സായിപ്പിനെക്കണ്ടാൽ ഇന്ത്യാക്കാരൻ കവാത്ത് മറക്കും എന്ന് പറയുന്നത്. ഇത് അവന്റെ നാട്ടിൽ ഉണ്ടായ സൂക്കേടാണു. അത് അവനെ പേടിപ്പിച്ചു. അത് കൊണ്ട് ലോകം മുഴുവൻ പേടിക്കണം എന്നാണു അവന്റെ ശാഠ്യം. അവന്റെ സിൽബന്ധികൾ അതിനു മരുന്നുണ്ടാക്കും. അത് ഇന്ത്യയിലെ തെണ്ടികൾ വാങ്ങി തിന്നോണം. എങ്കിലെ അവന്റെ കീശ വീർക്കു.

അവിടെ ആകെ ദാരിദ്രമാണു. മാന്ദ്യം. നമ്മൾ വല്ലതും കൊടുക്കണം. “അമ്മാ, ഒരു ഡോളർ തരണേ” എന്ന് കൈനീട്ടി പറയാൻ ആ ജന്തുക്കൾക്ക് നാണമാണു. അതിനു ഇത്തരം കുന്നായ്മകളെ കൂട്ടു പിടിക്കും.

പന്നിപ്പനി വന്നാൽ മൂക്ക് മൂടിക്കെട്ടി അകത്തിരുന്നോണം. ഇടവിട്ടിടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകഴുകണം. ശ്വാസം എടുക്കരുത്. എടുത്താൽ പുറത്ത് വിടരുത്. ഒരുപാടുണ്ട് ശാസനങ്ങൾ. ആരേക്കൊണ്ടാകും ഇതൊക്കെ ഓർത്തിരുന്നു പാലിക്കാൻ.

വഴിയിൽ തുമ്മരുത്, തുപ്പരുത് എന്നൊക്കെ ഇന്ത്യാക്കാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

വണ്ടികൾ പുറത്തുവിടുന്ന പുകയുടെ കാര്യം ആലോചിച്ച് നോക്കുക. അതിന്റെ നിയമവും അതു നടപ്പാക്കുന്ന രീതിയും ഓർത്താൽ മറ്റൊരു ഫലിതമില്ല.

തൊട്ടും തുപ്പലിലൂടെയുമാണു പന്നിപ്പനി പകരുന്നതെന്ന് പറയുന്നു. അതുകൊണ്ട് അമ്മ കുഞ്ഞിനെ ഉമ്മവക്കരുത്.

ഇത് ശരിയാണെങ്കിൽ നമ്മുടെ റ്റൂറിസത്തിന്റെ കാര്യം പോക്കാണു. അവിടെയുള്ള ദേഹാദ്ധ്വാനവും വിയർപ്പും വിസർജ്യങ്ങളും മറ്റൊരു മേഖലയിലുമില്ല. അവിടെങ്ങാനും പന്നിപ്പനിയുടെ ഒരു വൈറാവി ചെന്നുപെട്ടാൽ എന്താകും ഗതി? ആരെങ്കിലും അത് സങ്കല്പിച്ചിട്ടുണ്ടോ? നമ്മുടെ സകല സുഖചികിത്സാ കേന്ദ്രങ്ങളും ഉടൻ അടച്ചു പൂട്ടണം. ഇല്ലെങ്കിൽ പന്നിപ്പനി തീപ്പനിയാകും. സായിപ്പ് പറയുന്നത് വിശ്വസിക്കാമെങ്കിൽ.

ഇങ്ങനെ പറയാൻ കാരണമുണ്ട്. പടക്കത്തിനു തീപിടിക്കുന്ന പോലെ എയിഡ്സ് ഇന്ത്യയിൽ വ്യാപകമാകുമെന്നാണു സായിവും അവന്റെ ഇന്ത്യക്കാരായ ടിഷ്യുപേപ്പറുകളും പ്രചരിപ്പിച്ചത്. എന്നിട്ടെന്തായി. സങ്ങതി അങ്ങോട്ട് പിക്കപ്പായില്ല. എന്താ കാര്യം എന്ന് ആരും പറയുന്നുമില്ല.

നാലുപേർ മരിച്ച സ്ഥിതിക്ക് ആശങ്കാകുലമായ പന്നിപ്പനിയെ നാം സൂക്ഷിച്ചിരിക്കണം. അവന്മാരടെ എർത്തുകൾ മരുന്നുമായി ആറുമാസത്തിനകം എത്തും. അതുവരെ നാം പിടിച്ചു നിക്കണം.അത്രയും കാലം അദ്ധ്വാനിച്ചോ വെട്ടിച്ചോ കുറച്ച് കാശുണ്ടാക്കി വച്ചാൽ മതി. അത് അടിച്ചുമാറ്റുന്ന കാര്യം അവന്മാരും സിൽബന്ധികളും കൂടി നോക്കിക്കോളും. പന്നിയെ തന്നെ തിന്നാൻ കിട്ടുന്നില്ല. അപ്പോൾ പന്നിപ്പനിയെങ്കിലും വിറ്റ് ജീവിക്കണ്ടെ?

മേമ്പൊടി

മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരനെ പിടികൂടുന്ന രോഗങ്ങൾക്കൊന്നും വളരെ മോശമായ സാഹചര്യത്തിൽ ജീവിക്കുന്ന ദരിദ്രനാരായണന്മാരെ തൊടാൻ കഴിയുന്നില്ല. എന്താ അവരെ ഇത്ര പേടി. എലികൾക്കൊപ്പം ജീവിക്കുന്ന ചേരിനിവാസികളെ എലിപ്പനിക്ക് വേണ്ടാ. കാണുന്ന പറവകളെ ഒക്കെ മാടിപ്പിടിച്ചു തിന്നുന്ന നായാടികളെ പക്ഷിപ്പനിക്ക് ഭയം! റയിൽ‌വേസ്റ്റേഷനിൽ പുതയ്ക്കാൻ ഒരു പുതപ്പുപോലുമില്ലാതെ കൊതുകുകടിയും കൊണ്ട് കിടന്നുറങ്ങുന്ന നാടോടികളെ ഡെങ്കിപ്പനിക്ക് കണ്ടഭാവമില്ല. ഒരു കാലത്ത് സമ്മന്തവും, നേരമ്പോക്കുമായി പലരുടെ പുറത്തും കേറിമറിഞ്ഞ വരേണ്യവർഗ്ഗത്തിനു എയിഡ്സുമില്ല!കൈയിൽ നാലു പുത്തനുള്ളവരെ മാത്രമേ വൈറസ്സിനായാലും ബാക്ടീരിയായ്ക്കായാലും വേണ്ടു. കാലത്തിന്റെ ഒരു പോക്കേ.

Saturday, August 8, 2009

കർക്കിടകം - ചാനൽ കഴുകന്മാർക്ക് സുഭിക്ഷകാലം

കർക്കിടകം പൊതുവേ പൺജമാസമാണന്നാണു വയ്പ്. അത് മനുഷ്യരുടെ കാര്യം. ചാനല് കഴുകന്മാര്ക്ക് അത് സുഭിക്ഷകാലമാണു. കമലാസുരയ്യയില് തുടങ്ങി അതുല്യ നടന് മുരളി വരെ കഴുകന്മാര്ക്ക് വിശപ്പടക്കാനും ഒരു പരിധിക്കപ്പുറം അജീര്ണ്ണം സംഭവിക്കാനും ഉതകുന്ന വിധത്തിൽ കാലം പെരുമാറി.
ലോഹിതദാസ്.
രാജനൻ പി ദേവ്.
പാണക്കാട് തങ്ങള്
ഇപ്പോൽ മുരളിയും.
മനുഷ്യത്തിന്റെ എല്ലാ പരിധിയും കടന്ന ചർച്ചയും ചാക്കാലയും നടത്തി അവറ്റകള് സുഖിക്കുന്നു.
മലയാളിയുടെ വിധി!
അല്ലെങ്കില് എന്തോന്ന് മലയാളി?
ആരാ ഈ മലയാളി?
കമലാ സുരയ്യയുടെ മയ്യത്തുമായി ഊരുചുറ്റിയപ്പോള് ഏതെങ്കിലും ചാനല് പറഞ്ഞോ, ഒരു സ്ത്രീയുടെ മയ്യത്ത് ഇങ്ങനെ കൊണ്ടു നടന്ന് പ്രദർശിപ്പിക്കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്ന്?
കഷ്ടം.
മുസ്ലിം പണ്ഡിതന്മാര് പോലും അതു പറഞ്ഞു കണ്ടില്ല.
പത്ത്പേര് മുഖം കാണുമെങ്കില് മത മൌലികവാദപോലും നിലനിൽകില്ല എന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ടി.വി.തുറക്കാൻ ഭയമാകുന്നു.
എപ്പഴാ അടുത്ത ശവം കൊത്തിവലിച്ച് ഇഅവറ്റകള് കാഴ്ചക്കാരുടെ മുന്നിലേക്കിടുന്നതെന്ന് പറയാന് പറ്റില്ല.