Sunday, April 14, 2013

കാൻസർ എന്ന കച്ചവടം

കാൻസറിനേക്കുറിച്ച് ഒരു മാദ്ധ്യമം ഒരു അന്വേഷണാത്മ റിപ്പോർട്ട് (അതോ മാർക്കെറ്റിങ്ങ് ഫോളിയോയോ?) പ്രസിദ്ധീകരിച്ചിരുന്നു. അതിനു അനുബന്ധമായി ഒരു കാൻസർ ചികിത്സാ സ്ഥാപനത്തിന്റെ (വിശ്വസീയമായ എല്ലാ പരാമീറ്ററുകളുമുള്ള) പി.ആർ.ഒ എഴുതിയ കത്ത് വളരെ പ്രാധാന്യത്തോടെ ആ മാദ്ധ്യമം ഇടുകയും ചെയ്തു. ടിയാൻ അതിൽ എഴുതിയിരിക്കുന്നത് എല്ലാവരും മനസ്സിരുത്തി വായിക്കേണ്ടതാണു. എന്നിട്ട് അതിന്റെ സന്ദേശം ഉൾക്കൊള്ളണം. അങ്ങനെ കേരളത്തിൽ കാൻസർ രോഗികൾ നിറയണം.

കാൻസർ വരുന്നതു കൊണ്ട് കുറഞ്ഞത് 4 ഗുണമുണ്ടെന്നാണു ടിയാന്റെ അഭിപ്രായം.

1.ശിഥിലമായ ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാൻസർ ഉപകരിക്കും.

2.പിശുക്കന്മാരുടെ പിശുക്ക് കാൻസറ് വരുന്നതോടെ അസ്തമിക്കും (അതിനു സംശയമുണ്ടോ? ചെലവ് അത്രയ്ക്കില്ലെ? അല്ലെങ്കിൽ തന്നെ നാലഞ്ചു കീമോ കഴിയുമ്പോൾ ഈ സമ്പാദിച്ചു കൂട്ടിയതൊക്കെ എന്തിനാണെന്നു ആർക്കും തോന്നിപ്പോകും)

3.അച്ഛനോ അമ്മയ്ക്കോ കാൻസർ വന്നു മരിച്ചാൽ ശേഷക്കാർ ഉദാരമതികളാകും.

4.കാൻസർ രോഗം ശരീരാധിഷ്ഠിത കാമത്തിൽ നിന്നും മനുഷ്യനെ ആത്മാധിഷ്ഠിതമായ പ്രേമത്തിലേക്കുയർത്തും. (ദൈവമേ സകല പീഡകർക്കും വൈകിയാണെങ്കിലും കാൻസർ വര............ വയ്യ. അവർക്കാണെങ്കിൽ പോലും രോഗം വരാൻ പ്രാർത്ഥിക്കാൻ വയ്യ)

ഈ കത്തുവായിച്ചപ്പോൾ ആ അവിയൽ‌പ്പാട്ടാണു ഓർമ്മ വന്നത്.

“അപ്പങ്ങളെമ്പാടുമൊറ്റയ്ക്ക് ചുട്ടമ്മായി............. കച്ചോടം പൂട്ടിയപ്പോൾ വട്ടായിപോയി.“

ആശുപത്രിക്കച്ചവടം പൂട്ടിപ്പോകുന്നതിന്റെ വട്ടിലാണോ ഇങ്ങനെ കത്തെഴുതിയത്? സാമാന്യ മനുഷ്യസ്നേഹമെങ്കിലും ഉള്ള ആർക്കും ഇതിനു കഴിയുമെന്നു തോന്നുന്നില്ല. മെഡിക്കൽ വ്യവസായത്തിൽ കടുത്ത അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു എന്നു മനസിലാക്കാൻ ഈ കത്തുപകരിക്കും.

ആദ്യകാലത്തു രോഗത്തിന്റെ ഭീകരത പരത്തിയും, പിന്നീട് പുണ്യാളന്മാരായ ചില ഡോക്ടറന്മാരേ അവതരിപ്പിച്ചുമാണു ഈ രോഗത്തിന്റെ കച്ചവടം നടത്തിയിരുന്നത്. പക്ഷെ പാശ്ചാത്യനാടുകളിൽ തന്നെ ഇതു രോഗമാണോ അതോ ആശുപത്രിക്കച്ചവടത്തിലൂടെ വളർന്നു വികസിച്ച ഒരു അവസ്ഥയണോ കാൻസർ എന്ന സംശയം ഉടലെടുത്തു. ചില ഡോക്ടറന്മാർ ആ വഴിക്കുള്ള പഠനത്തിനു ഇറങ്ങിത്തിരിച്ചു. പല സാധാരണ രോഗങ്ങളേയും ആശുപത്രികൾ കാൻസറിലേക്ക് വളർത്തിയെടുക്കുകയാണെന്ന നിഗമനത്തിലാണു അവർ എത്തിയത്. നിങ്ങൾ ഉപയോഗിക്കുന്ന മിക്കമരുന്നുകളും കാൻസർരോഗ സാദ്ധ്യതയുള്ളതാണെന്നു പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലെ? അതുപോലെ തന്നെ കാൻസർ രോഗബാധയ്ക്ക് കൃത്യമായ ഒരു രീതി കണ്ടെത്താനും കഴിഞ്ഞില്ല. ഒരു തവണ പറയുന്ന കാരണമല്ല അടുത്തതവണ ഗവേഷകർ കണ്ടെത്തുന്നത്.

കാൻസർ വന്നാൽ ചികിത്സ കൊണ്ട് ഭൂരിപക്ഷത്തിനും ഗുണമൊന്നും കിട്ടാറില്ല. രക്ഷപ്പെടുന്നവർക്ക് അംഗവൈകല്യമോ വൈകൃതമോ ആണു ഫലം. ഏറിയപേർക്കും മരണം ഉറപ്പ്. ആധുനിക കാൻസർ ചികിത്സയിൽ ആളുകൾ മടുത്തുതുടങ്ങുകയും സമാന്തര ചികിത്സാരീതികൾ അന്വേഷിച്ചു പോവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷവും തുടർന്നു ഉണ്ടാകാൻ തുടങ്ങി. കാൻസർ ആശുപത്രികളേക്കാൾ ഇന്നു പാലിയേറ്റീവ് കേന്ദ്രങ്ങളാണു കൂടുതൽ. ഇപ്പോൾ ജനത്തിനു കാര്യങ്ങൾ വ്യക്തമാന്നു. ഇവർ ചികിത്സിച്ചിട്ട് ഫലമില്ല.

ഏതാണ്ട് 5000 കൊല്ലം മുൻപ് തന്നെ കാൻസറിനെ പ്രാചീനർ തിരിച്ചറിഞ്ഞിരുന്നു. യവനശാസ്ത്രത്തിലും ആയുർവ്വേദത്തിലും അതിന്റെ സൂചനകൾ കാണാം. രോഗകാരണവും ചികിത്സയും പല പ്രാചീന ഇന്ത്യൻ, ഗ്രീക്ക, പെർഷ്യൻ വൈദ്യഗ്രന്ഥങ്ങളിൽ ഉണ്ട്. കോശങ്ങളുടെ അകാലവാർദ്ധക്യമായിട്ടാണു ആയുർവ്വേദം കാൻസറിനെ കാണുന്നത്. ഇന്നിപ്പോൾ മോഡേൺ മെഡിസിനും ആ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. അർബ്ബുദരോഗത്തെ വ്യക്തമായി പഠിക്കുകയും വകഭേദങ്ങളോടെ ചികിത്സിച്ചു മാറ്റാനുള്ള പദ്ധതി തയ്യാറാക്കുകയും ആയുർവ്വേദം ചെയ്തിരുന്നു എന്നതിന്റെ തെളിവാണല്ലോ ഡോ.ബാലേന്ദുവിന്റെ നേതൃത്വത്തിലൊരു ആയുർവ്വേദ കാൻസർ ചികിത്സാ വിഭാഗം ആർ.സി.സിയിൽ പ്രവർത്തിച്ചിരുന്നത്. ആയുർവ്വേദം കാൻസർ രോഗചികിത്സയ്ക്ക് നിർദ്ദേശിക്കുന്നത് കോശങ്ങളുടെ ജീവചൈതന്യം നിലനിർത്താനുള്ള വിധികളാണു. മരുന്നുകൾക്ക് പുറമേ ചിട്ടയായ ജീവിതം, തദ്ദേശീയമായ ഭക്ഷണം, വീടുകളിൽ പാകം ചെയ്യുന്ന ആഹാരം തുടങ്ങിയവ കൊണ്ട് കോശവാർദ്ധക്യത്തെ തടയാം. അങ്ങനെ ജീവിച്ചുകാണിച്ച തലമുറകളായിരുന്നു 1980നു മുൻപ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കാൻസർ രോഗികൾ എത്രയുണ്ടായിരുന്നു? ഇന്നെത്രയുണ്ട്? അപ്പോൾ ആ രീതിയിൽ ഒരു പഠനം നടത്തി ജനതയെ കാൻസറിൽ നിന്നും മുക്തമാക്കാൻ എന്തു കൊണ്ട് ആധുനിക വൈദ്യത്തിനു കഴിയുന്നില്ല. അതിന്റെ ചികിത്സയും ലാഭവും അവർ എടുത്തോട്ടെ. എന്തിനാണു വെറുതെ ഒരു ഈഗോ?

എന്നാൽ സംഭവിച്ചത് അതല്ല. സാധാരണ വരുന്ന ഏതെങ്കിലും രോഗത്തിനു ചികിത്സ ആരംഭിക്കും. അതു മരുന്നു ഉപയോഗത്തിലൂടെ പല കൈവഴികളായി വളർന്നു അർബ്ബുദത്തിൽ എത്തുന്നു. രോഗകാരണങ്ങൾ മാറിക്കളിച്ച് ഗവേഷകരെ അമ്പരപ്പിക്കുന്നു. വ്യക്തമായ പ്രതിവിധികൾ ഇല്ലാതെ ഡോക്ടറന്മാരേയും രോഗികളേയും അന്ധാളിപ്പിക്കുന്നു. ദിക്കറിയാത്ത ഒരു ഇരുട്ടറയിലാണു ആധുനിക കാൻസര്രോഗവും ചികിത്സയും. പക്ഷെ അതവസാനിപ്പിക്കാൻ കഴിയില്ല. കാരണം കാൻസർ ചികിത്സ ഇന്നു വലിയൊരു വ്യവസായമാണു. അവിടെ അനേകം ലക്ഷം പേർ തൊഴിലെടുക്കുന്നു. അവർക്ക് ജീവിക്കണം. അതിനു കാൻസർ രോഗികൾ വേണം. അങ്ങനെ വരുമ്പോൾ ഇങ്ങനത്തെ മാർക്കറ്റിങ്ങ് ഫീച്ചറുകളും അതിനു അനുബന്ധകത്തുകളും ഉണ്ടാകും. രോഗം വരാതിരിക്കണമെന്നുള്ളവർ, വന്നവർക്ക് മാറണമെന്നുള്ളവർ ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ മതി. മുൻ തലമു

2 comments:

Unknown said...

നല്ല നിരീക്ഷണം

ആശംസകള്‍

നാരായണന്‍ നമ്പൂതിരി said...

ഇത്തരം പോസ്റ്റുകള്‍ ഇനിയും ഇടാന്‍ ജഗദീശ്വരനും സദ്ഗുരുവും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.