Wednesday, February 3, 2021

നിയോനാറ്റോളജിസ്റ്റ്

 നിയോനാറ്റോളജി വലിയ സംഭവമാണെന്നാണ് അലോപ്പതിക്കാർ പറയുന്നത്. 


ഐ.എം.എയുടെ പെയിൻ്റ്, LED പോലെ മറ്റൊരു ബിസിനസ് പ്രൊമോഷനുള്ള പ്ലാറ്റ്ഫോമാണ് നിയോനാറ്റോളജി. നിയോ നാറ്റോളജിസ്റ്റുകളിൽ ഭൂരിപക്ഷവും അതിൻ്റെ എക്സിക്യൂട്ടീവുകളാണ് എന്നു എത്ര പേർക്കറിയാം. 

വിവരമില്ലാത്ത തന്തയ്ക്കും തള്ളയ്ക്കും പിറക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ ഓരോ ഗതികേടേ!

നവജാത ശിശുക്കളുടെ രക്ഷകരാണ് തങ്ങൾ എന്നാണ് അവരുടെ ഭാവം. ഒന്നുമല്ല. കുഞ്ഞിനെ വച്ച് കച്ചോടം നടത്തുന്ന ഭീകരരാണവർ.

ചെറിയൊരു സംഭവം പറയാം. ആരോഗ്യത്തോടെ പിറന്ന ഒരു കുഞ്ഞ്. തിരിച്ചിട്ടും മറിച്ചിട്ടും നോക്കി. കാര്യമായിട്ടൊന്നും തടയുന്നില്ല. സാധാരണ ഗതിയിൽ പൾസ് വേരിയേഷനോ കണ്ണിൻ്റെ കോണിപ്പോ ത്വക്കിനു നിറം മാറ്റമോ ഒക്കെ കണ്ടു പിടിക്കുന്നതാണ്. ഇതിനതൊന്നുമില്ല.

അവസാന ശ്രമമായിട്ടാണ് കാലു പിടിച്ചു നോക്കിയത്. കിട്ടിപ്പോയി!

'അടിച്ചു മോളേ...'

കൊച്ചിൻ്റെ ഗുദത്തിനൊരു ചരിവുണ്ട്. ഡോക്ടർ വിരട്ടി. ഭാവിയിൽ പ്രശ്നമാകും. ഉടനെ ഒരോപ്രേഷൻ ചെയ്താൽ ശരിയാക്കാം. സംഖ്യയിത്ര!

തള്ളനെലവിളി തുടങ്ങി. കടലാസു കൊണ്ടുവാ ഒപ്പിട്ടു തരാം എന്ന മട്ടിൽ കിടക്കുകയാണ്. കെട്ടിയോൻ തൊമ്മിയായിട്ട് ഒരു മൂലയ്ക്ക്പോയി നിൽപ്പുണ്ട്.

സീൻ കണ്ടപ്പോൾ കാറന്നോര് കണ്ണുരുട്ടി. ഇത്ര ഓമനത്തമുള്ള കുഞ്ഞിനെ എങ്ങനെ തീയറ്ററിൽ കേറ്റും? മൂക്കിലും വായിലും ട്യൂബിടും. അനസ്തിഷ്യയോടുള്ള പ്രതികരണമെന്തായിരിക്കും. കൊച്ചിൻ്റെ മുഖത്തു നോക്കിയാലറിയാം അതിനു പറയത്തക്ക കുഴപ്പമൊന്നുമില്ലെന്നു.

കുടുംബത്തു വേറെ ഡോക്ടറന്മാരുണ്ട്. അവരോട് ചോദിച്ചിട്ട് തീരുമാനിക്കാമെന്നു കാർന്നോർ മകളെ സമാധാനപ്പെടുത്തി. ഡിസ്ചാർജ് മേടിച്ച് തള്ളേം പിള്ളേം വീട്ടിലേക്ക് കൊണ്ടുപോയി.

കുടുംബത്തെ ന്യൂജെൻ മെഡിക്കോകൾ നിയോനാറ്റോളജിസ്റ്റിനൊപ്പം നിന്നു. സർക്കാർ സർവീസിൽ നിന്നു റിട്ടയർ ചെയ്ത ഒരു MBBS കാരൻ മാത്രം പറഞ്ഞു, 28 കഴിയട്ടെ. അപ്പോ നോക്കാം. ഒരു വിധം സമാധാനമായി.

28 കഴിഞ്ഞപ്പോൾ തള്ളയ്ക്ക് വീണ്ടും ഹിസ്റ്റീരിയാ തുടങ്ങി. റിട്ടേർഡ് ഡോക്ടർ വന്നു. 
'കൊച്ച് പാലു കുടിക്കുന്നുണ്ടല്ലോ. അപ്പിയിടുന്നുണ്ടല്ലോ?'
'ഉണ്ട്. വരുത്തുന്ന മൂന്നു പത്രോം കൊണ്ട് കോരിയാലും അപ്പി കോരിത്തീരത്തില്ല. പാല് കുടിയ്ക്കാൻ വലിയ ആർത്തിയാ'
(ഗുദത്തിനു പ്രശ്നമുള്ളതുകൊണ്ട് നാപ്പികെട്ടണ്ട എന്നൊരു പാര കിഴവൻ ഡോക്ടർ നേരത്തെ വച്ചിരുന്നു. ഇൻഫെക്ഷനുണ്ടാകാതെ നോക്കണം എന്ന ഉപദേശ രൂപേണെ. അവൾ അപ്പിത്തുണി കൊണ്ടക്കളഞ്ഞാപ്പോര കോരട്ടെ എന്നു വച്ചു കാണും)
'എന്നാ കുഴപ്പമില്ല. ഇനി കട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ നോക്കാം. വിഷമമുണ്ടെങ്കിൽ അപ്പോൾ ചെയ്യാം'
ഡോക്ടർ പോയി.

കൊച്ച് അസൽ മോൺസ്റ്ററായി വളർന്നു. കട്ടിലേൽക്കേറി തലകുത്തി നിന്നു ഗുദം കാണിക്കുന്ന പരുവത്തിൽ എത്തിയപ്പോഴാണ് തള്ളച്ചിയ്ക്ക് സമാധാനമായത്. 

ഇങ്ങനെയുള്ള നിസാരകാര്യങ്ങൾ മാർക്കറ്റ് ചെയ്യാൻ കഴിവുള്ളവരാണ് പ്രശസ്ത നിയോ നാറ്റോളജിസ്റ്റുകളായി പേരെടുക്കുന്നത്.

ഇവരുടെ മറ്റൊരു ഏരിയ ബേബി ഫുഡുകളുടെ മാർക്കറ്റിങ്ങാണ്. 

1996 ൽ WHO മാതൃസൗഹൃദ ആശുപത്രികൾക്ക് നിർദ്ദേശം വച്ചു. അതനുസരിച്ച് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നു സർക്കാരുകൾക്കെഴുതി. ആറു മാസം വരെ നിർബന്ധമായും രണ്ടു വർഷം തുടർച്ചയായും മൂലയുട്ടണം. അതു കൊണ്ടുള്ള പാരസ്പര്യവും വൈകാരികതയും കുഞ്ഞിൻ്റെ ആരോഗ്യവും അമ്മയുടെ സംതൃപ്തിയും ഹൈലൈറ്റ് ചെയ്ത് ബോധവൽക്കരണം നടത്തണം. ആശുപത്രികളിൽ മുലയൂട്ടുന്ന അമ്മയുടെ ചിത്രം പ്രദർശിപ്പിക്കണം. 

ഇതു കൊണ്ട് ഡിമ്മായത് ബേബിഫുഡ് നിർമ്മാതാക്കളുടെ കച്ചവടമാണ്. അവർ നിയോ നാറ്റോളജിസ്റ്റുകളെ വിലയ്ക്കെടുത്തു. എന്തെങ്കിലും കാരണം പറഞ്ഞ് മുലകുടി വിലക്കണം. അതിനാണോ കള്ളബഡുവകൾക്ക് കാരണമില്ലാത്തത്?

അമ്മയ്‌ക്കോ കുഞ്ഞിനോ പകർച്ചവ്യാധിയോ സാംക്രമിക രോഗങ്ങളോ ഉണ്ടെങ്കിൽ മുലപ്പാൽ കൊടുക്കാതിരിക്കാൻ നിർദ്ദേശിക്കാം. WHO അതിനു ഇളവു നൽകിയിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ രോഗമോ മെഡിക്കൽ മാനേജ്മെൻറിൽ ഇരിക്കുകയോ ആണെങ്കിലും മുലപ്പാൽ തടയാം. അങ്ങനെയാണവർ കുഞ്ഞുങ്ങളിൽ രോഗങ്ങൾ എണ്ണിപ്പെറുക്കാൻ തുടങ്ങിയത്. ബേബിഫുഡ് കച്ചോടം കൊഴുക്കണമല്ലോ. 

മുലപ്പാൽ കഴിഞ്ഞാലോ അതിനൊപ്പമോ പശുവിൻ പാൽ കൊടുക്കുന്നതായിരുന്നു കേരളത്തിലെ രീതി. അതും ബേബി ഫുഡ് വ്യാപാരത്തിനു ഗുണകരമല്ല. അതു മനസിലാക്കി അതിനും അവർ പാര വച്ചു. 

പശുവിൻ പാലിനു ശുദ്ധിയില്ല. അത് രോഗം പരത്തും. കവർ പാൽ അപകടമാണ്. എന്നിട്ട് കമ്പിനി ഭക്ഷണം എഴുതിക്കൊടുക്കും. 

തള്ളമാരും അതൊരു സൗകര്യമായി എടുത്തു. കാച്ചണ്ട, ആറ്റണ്ട, കടുപ്പം നോക്കണ്ട. പൊടി കലക്കി ചുമ്മാ അണ്ണാക്കിലൊഴിച്ചു കൊടുത്താൽ മതി. ഡീസൽ അടിക്കുന്ന പോലെ ബേബി ഫുഡ് പമ്പുകളുണ്ടായിരുന്നെങ്കിൽ അവിടെപ്പോയി അടിച്ചേനെ.

പക്ഷെ, ഈ സ്പെഷലിസ്റ്റുകളോ വിദ്യാസമ്പന്നരായ തള്ളമാരോ ഒരു കാര്യം ആലോചിച്ചില്ല. മുലപ്പാൽ കുറുക്കിയെടുത്ത പൊടിയല്ല ശിശു ആഹാരത്തിൽ ചേർക്കുന്നത്. ഏതെങ്കിലും ഡയറിയിൽ നിന്നു പൊടി മേടിച്ച് ഉണ്ടാക്കുന്നതാണ്. അത് ഏതെല്ലാം മൃഗങ്ങളുടെ പാല് കലർത്തിയതാണെന്നു ഒരു പിടീമില്ല. പ്രോസസിങ്ങിനിടയിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്നു ആർക്കറിയാം.

വിദ്യാഭ്യാസം ഉണ്ടെന്നു വച്ച് ആർക്കും വിവരമുണ്ടാകണമെന്നില്ല. വിദ്യാഭ്യാസവും പദവിയും കൂടുന്തോറുമാണ് ചൂഷണവും കൂടുന്നത്. അവർ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുകയില്ല. 

അതൊന്നും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിയമവും ഈ രാജ്യത്തില്ല. 

തിരുപ്പതിയായല്ല്!

#അലോപ്പതി

No comments: