Saturday, August 9, 2014

ആശുപത്രികൾ ആരോഗ്യത്തിനു ഹാനികരം?

ആശുപത്രികൾ ആരോഗ്യത്തിനു ഹാനികരം?

അധികം താമസിക്കാതെ ഇങ്ങനെയൊരു മുന്നറിയിപ്പ് എല്ലാ ആശുപത്രികളുടേയും മുന്നിൽ പതിക്കേണ്ടി വരും. ഒപ്പം കിടത്തി ചികിത്സി വേണ്ടി വരുന്ന ഘട്ടത്തിൽ ‘ചികിത്സയ്ക്കിടയിൽ ആശുപത്രിജന്യരോഗം വന്നു മരിക്കാൻ ഇടയായാൽ പരാതി ഉണ്ടായിരിക്കുന്നതല്ല’ എന്നു ബന്ധുക്കൾ എഴുതിക്കൊടുക്കേണ്ടിയും വരും.

അമേരിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ 40% ചികിത്സയ്ക്കിടയിൽ ആശുപത്രിജന്യ രോഗം ബാധിച്ച് മരിക്കുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവിടെ അത്തരം കണക്കൊന്നും ഇല്ല. അതൊക്കെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കും. അതു കൊണ്ട് സൂക്ഷിക്കാറില്ല. അമേരിക്കയിൽ ഇൻഷ്വറൻസ് കമ്പനികളാണു മെഡിക്കൽ ബില്ലുകൾ കൊടുക്കുന്നതു. അതുകൊണ്ട് അവർ നിരീക്ഷിക്കും. ഇവിടെ അങ്ങനെയുള്ള മരണങ്ങൾ ശ്വാസതടസ്സം, ന്യൂമോണിയാ, മൂത്രാശയത്തെ സംബന്ധിച്ച മാറാവ്യാധി എന്നൊക്കെപ്പറഞ്ഞ് എഴുതിത്തള്ളും. ഡോക്ടറന്മാരേ ദൈവത്തേപ്പോലെ കരുതുന്നതു കൊണ്ട് നാം അതൊക്കെ വിശ്വസിച്ചു ശവം ഏറ്റുവാങ്ങും. ഈ മരണമെല്ലാം ഒരൊറ്റ അണുബാധകൊണ്ടാണു സംഭവിക്കുന്നതെന്ന വാസ്തവം ആശുപത്രി അധികൃതർ മറച്ചുവക്കുന്നു. ആശുപത്രിയിൽ നിന്നും രോഗിയിലേക്കു പകരുന്ന Klebsiella pneumoniae bacteria യാണു അതിനു കാരണമെന്നു ശാസ്ത്രലോകത്തിനറിയാം. അതിനെ പ്രതിരോധിക്കാൻ മരുന്നുന്നില്ല. സാധാരണക്കാർ മാത്രമല്ല അത്യുന്നതർ പോലും ഇങ്ങനെ മരിക്കുന്നുണ്ട്. ഏതെങ്കിലും സെലിബ്രിറ്റിയുടെ രോഗനില മെഡിക്കൽ ബുള്ളറ്റിനുകളായി ഇറങ്ങാൻ തുടങ്ങിയോ അപ്പോൾ വിചാരിച്ചോണം അയാൾക്ക് Klebsiella ബാധിച്ചിരിക്കുന്നു എന്നു. പിന്നെ രക്ഷയില്ല.

ആശുപത്രി മാനേജുമെന്റുകളുടെ ധനാർത്തികാരണം ഇന്ത്യയിൽ ഇതു വ്യാപകമായിക്കൊണ്ടിരിക്കുകയാണു. ഒരു ആശുപത്രിയുടേയും നിയന്ത്രണം ഇന്നു ഡോക്ടറന്മാർക്കല്ല. മെഡിക്കൽ മാനേജുമെന്റ് ഗ്രൂപ്പുകളാണു ആശുപത്രിയിൽ എന്തു ചെയ്യണം, എങ്ങനെ ചെയ്യണമെന്നൊക്കെ തീരുമാനിക്കുന്നതു. ഒരു രോഗി ആശുപത്രിയിൽ എത്തിയാൽ അയാളിൽ നിന്നും എത്ര രൂപാ വരുമാനം കിട്ടണമെന്നു ആദ്യം അവർ നിശ്ചയിക്കും. അതനുസരിച്ചുള്ള നിർദ്ദേശം ഡോക്ടർക്ക് കൈമാറും. അങ്ങനെ വരുമ്പോൾ കിടത്തി ചികിത്സിക്കണ്ടതല്ലെങ്കിലും പലപ്പോഴും രോഗികൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നു. ഇതിനുവേണ്ടി രോഗിയേയും ബന്ധുക്കളേയും ഭയപ്പെടുത്താൻ അവർ ഡോക്ടറന്മാരെ ചട്ടം കെട്ടും. അങ്ങനെ ചെയ്തില്ലെങ്കിൽ ആ ഡോക്ടർക്ക് അവിടെ നിലനില്പില്ല. ഒരു ആശുപത്രിയിൽ റിബലായ ഡോക്ടറെ ബാക്കിയുള്ളവരും അടുപ്പിക്കില്ല.

ഇങ്ങനെ തീവ്രപരിചരണ വിഭാഗത്തിലേക്കോ നിരീക്ഷണ വിഭാഗത്തിലേക്കോ രോഗിയെ എടുക്കും. അപ്പോൾ മുൻപ് തന്നെ അവിടെ അഡ്മിറ്റായിട്ടുള്ള ആസന്നമരണർ പലരും ഉണ്ടാകും. അവയാണു ബാക്റ്റീരിയത്തിന്റെ വിളഭൂമി. വായു, സ്പർശം, ജലം, മണ്ണ്, ഉപകരണങ്ങൾ വഴി പുതിയരോഗിയിലേക്ക് അണുക്കൾ പ്രവഹിക്കുന്നു. രോഗാവസ്ഥയിലായതു കൊണ്ട് പുതിയ രോഗിയുടെ ശരീരത്തിനു ഈ ബാക്റ്റീരിയങ്ങളെ പ്രതിരോധിക്കാൻ കഴിയാറില്ല. എന്നുമാത്രമല്ല അപ്പോൾ ശരീരത്തിൽ നിലവിലുള്ള രോഗത്തിന്റെ അണുജീവികളിലെ പ്രോട്ടീനുകളുമായി ചേർന്നു സങ്കരരോഗാണുക്കളായി പ്രവർത്തനം ആരംഭിക്കുന്നു. ഇതു വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയാണു. പുതിയ ജൈവരൂപം എങ്ങനെയിരിക്കുമെന്നു പ്രതീക്ഷിക്കാനാവാത്തതു കൊണ്ട് അതിന്റെ മെഡിക്കൽ മാനേജുമെന്റ് അസാദ്ധ്യമായിത്തീരുന്നു. അപ്പോൾ ശാരീരികാവസ്ഥ കൂടുതൽ മോശമാകും. അതിനനുസരിച്ച് ആന്റീബയോട്ടിക്കുകളും തീവ്രതരമാക്കും. പകപിടിച്ച അണുക്കൾ അവയേയും തിന്നു രോഗിയേ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

ഈ അവസ്ഥ ആധുനിക സൂപ്പർ സ്പെഷാലിറ്റികളിലാണു കൂടുതൽ പ്രകടമെന്നതു ഒരു വിരോധാഭാസമാണു. ഏറെ സാധാരണക്കാർ വരുന്ന സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഇത്തരം സംഭവങ്ങളുടെ എണ്ണം താരതമ്മ്യേന കുറവാണു. എന്നുമാത്രമല്ല അപകടമുണ്ടാകുമോ എന്നു സംശയമുള്ള അവസ്ഥയിൽ മിക്ക സർക്കാർ ഡോക്ടറന്മാരും രോഗിയെ വീട്ടിൽ കൊണ്ടുപോയിക്കൊള്ളാൻ ഉപദേശിക്കാറുണ്ട്. അങ്ങനെ അവർ പറയുന്നതു അനുസരിച്ച് വീട്ടിലേക്കു മാറ്റിയ രോഗികൾ പലപ്പോഴും രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ഒരു പരീക്ഷണം കൂടി ആയിക്കളയാം എന്നു വിചാരിച്ച് മുന്തിയതരം ആശുപത്രികളിലേക്ക് മാറ്റപ്പെടുന്നവർ മരിക്കുകയും ചെയ്യുന്നു.

നമ്മുടെ ഗാർഹികാന്തരീക്ഷത്തിൽ സുലഭമായ ബാക്റ്റീരയകളോട് സമാനതയുള്ളതാണു Klebsiella. തുറന്ന പ്രകൃതിയിൽ അവ മനുഷ്യനോട് പകയോടെ പെരുമാറുന്നില്ല എന്നതു അത്ഭുതം തന്നെ. ആശുപത്രികളുടെ ആധുനിക സാഹചര്യങ്ങളിലാണു അവയ്ക്ക് കലിബാധിക്കുന്നതു. അതെന്താണെന്നതിനേക്കുറിച്ച് പഠനങ്ങൾ നടന്നു വരുന്നതേയുള്ളു. അതുവരെ ആശുപത്രിയിൽ പോകുന്നതു ഒരു വലിയ റിസ്കാണു. ഈ ആശുപത്രിജന്യരോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നു ചോദിച്ചപ്പോൾ അമേരിക്കൻ മെഡിക്കൽ സയന്റിസ്റ്റായ ആർ.ലക്ഷ്മിനാരായണൻ നിർദ്ദേശിച്ചതു ഇതാണു : “ Stay out of the hospital and nursing homes!“. ആശുപത്രിയിൽ പോകാതിരിക്കു. കാരണം “The findings are alarming because these outbreaks are extremely difficult to control and carry a high mortality risk,”.