Sunday, September 21, 2014

മസ്തിഷ്കകോശങ്ങൾ പുനർജനിക്കുമോ?

കഴിഞ്ഞ 25 കൊല്ലത്തിനിടയിൽ പ്രചാരം നേടിയ ഒരു മെഡിക്കൽ മാനേജുമെന്റാണു മോഡേൺ മെഡിസിനിലെ ക്രിട്ടിക്കൽ കെയർ. ആസന്നമരണലക്ഷണങ്ങൾ കാണിക്കുന്ന അവസ്ഥയിൽ രോഗിയേയും ബന്ധുക്കളേയും പരിഭ്രാന്തരാക്കാമെന്നതേ അതുകൊണ്ടു ഉപകാരമുള്ളു. മെഡിക്കൽ വ്യവസായികൾക്ക് അതു ലാഭമുണ്ടാക്കാനുള്ള ഒരു വഴി മാത്രമാണു.

രോഗികളിൽ രിഷ്ടലക്ഷണങ്ങളോ, ആയുസ്സുതീരുന്നതിന്റെ സൂചനയോ ഉണ്ടെങ്കിൽ ഒരു മെഡിക്കൽ മാനേജുമെന്റും ഫലപ്പെടുകയില്ല. മരണം ഒരു യാഥാർത്ഥ്യമാണു. ആയുസ്സുനീട്ടിക്കൊടുക്കാൻ ഒരു വൈദ്യനും കഴിയില്ല. അതു ആയുർവ്വേദമായാലും അലോപ്പതിയായാലും. വൈദ്യശാസ്ത്രത്തിന്റെ ഒരു പരിമിതിയാണതു. എന്നാൽ രിഷ്ടലക്ഷണമില്ലാത്തവരേയും, രിഷ്ടാഭാസങ്ങൾ കാണിക്കുന്നതായ രോഗികളേയും ക്രിട്ടിക്കൽ കെയറിലേക്കുമാറ്റുമ്പോൾ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും പലപ്പോഴും മരണത്തിനു അടിമപ്പെടുകയും ചെയ്തുവരുന്നതു ഇന്നു സർവ്വസാധാരണമാണു. യഥാർത്ഥ ഭിഷഗ്വരന്മാരുടെ സത്പേരു നഷ്ടപ്പെടാൻ അതു ഇടയാക്കുന്നു.


ക്രിട്ടിക്കൽ കെയറിനേപ്പറ്റി വൈദ്യവിദ്യാർത്ഥികളുമായി സ്വാമി. നിർമ്മലാനന്ദഗിരി മഹരാജ് പങ്കുവച്ച ആശയങ്ങൾ കേൾക്കുക.......

No comments: